പത്തനംതിട്ട: ഒഎൽഎക്‌സ് പരസ്യത്തിലെ നമ്പരെടുത്ത് വൃദ്ധനെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയും കൂട്ടാളികളും പിടിയിൽ. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുൻ(25), പെരിങ്ങനാട് സ്വദേശി അരുൺ കൃഷ്ണൻ(32)എന്നിവരാണ് അറസ്റ്റിലായത്.
76 വയസുകാരനാണ് സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായത്. ഇയാളുടെ പക്കൽ നിന്നും 2.40 ലക്ഷം രൂപയും അര പവന്‍റെ മോതിരവും റൈസ് കുക്കറുമാണ് സംഘം തട്ടിയെടുത്തത്. കേസിൽ അന്വേഷണം നടത്തിയ പന്തളം പൊലീസാണ് സിന്ധുവിനെയും സംഘത്തെയും കുടുക്കിയത്. അറസ്റ്റിലായ സിന്ധു മുമ്പും ഹണി ട്രാപ്പ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനിൽ വാടകയ്ക്ക് താമസിച്ചു കൊണ്ടായിരുന്നു സിന്ധുവിന്‍റെയും സംഘത്തിന്‍റെയും തട്ടിപ്പ്. പന്തംളം മുട്ടിയൂർകോണം സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. വയോധികനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇവരുടെ സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് വയോധികന്‍റെ ഫോൺ നമ്പർ നൽകി മക്കൾ ഒഎൽഎക്‌സിൽ പരസ്യം നൽകിയിരുന്നു.
ഇത് കണ്ടിട്ട് സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് വിളിക്കുകയാണെന്ന വ്യാജേനയാണ് സിന്ധു വയോധികനെ വിളിച്ചത്. നേരിട്ട് കാണാമെന്ന് പറഞ്ഞ സിന്ധു മറ്റൊരാൾക്കൊപ്പം എത്തി ആദ്യ തവണ വസ്തുവിന്‍റെ വിവരങ്ങളും വിലയും ചോദിച്ച് മടങ്ങി. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് സിന്ധവും സംഘവും വയോധികന്‍റെ വീട്ടിത്തെി. വയോധികനുമായി അടുത്തിടപഴകിയ സിന്ധു ഇയാളുടെ മടിയിൽ കയറിയിരുന്നു.
ഈ സമയം സിന്ധു വസ്ത്രം മാറ്റുകയും ചെയ്‌തു. ഒപ്പം വന്നയാള്‍ ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്‍റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും കൈക്കലാക്കി മടങ്ങി.
പിന്നീട് ഒൻപതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നു. അതൊരു പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവര്‍ തെറ്റിധരിപ്പിച്ചു. അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ പൊലീസിനെ സമീപിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
20 പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ
ഇടുക്കി: സോഷ്യൽ മീഡിയ സൗഹൃദം മുതലാക്കി നഗ്ന ചിത്രം കൈക്കലാക്കി 20 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലം ബ്ലോക്ക് നമ്പർ 401 ൽ കല്ലൂപറമ്പിൽ ആരോമൽ (22) ആണ് പിടിയിലായത്. 20ലധികം പെൺകുട്ടികളെയാണ് ഇയാൾ നഗ്ന ദൃശ്യം കൈക്കലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടുമാണ് ഇയാൾ പെൺകുട്ടികളുമയി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിലൂടെ ഇത് പ്രണയമായി വളർത്തും. പിന്നീട് രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്‌ത ശേഷം പെൺകുട്ടികളോട് വിവസ്ത്രരാകാൻ ആവശ്യപ്പെടുകയാണത്രേ. ഇത്തരത്തിൽ വിവസ്ത്രരാകുന്ന ദൃശ്യങ്ങൾ ഫോണിൽ സേവ് ചെയ്‌ത ശേഷം ഇവ കാണിച്ചായിരുന്നു പീഡനം.
ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരവധി പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളടക്കമുള്ളവയാണ്. പെൺകുട്ടികളുമായി നടത്തിയ ഇക്കിളി ചാറ്റുകളും വീഡിയോകളും ഇയാളുടെ ഫോണിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാൾ ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്‌തയായും സംശയിക്കുന്നുണ്ട്. ഇതിനാൽ ഇയാളുമായി അടുപ്പമുള്ള ചില സുഹൃത്തുക്കളും നിലവിൽ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇടുക്കി എസ്.പി. ആർ. കറുപ്പ സ്വാമിയുടെ നിർദ്ദേശപ്രകാര്യം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാൾക്കെതിരെ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: