www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിലെ ഏലം സ്റ്റോറിൽ തീ പിടുത്തം

Share it:



ഇടുക്കി: ഡ്രയറിനുള്ളിലെ താപനില ഉയർന്നതിനെ തുടർന്ന് ഏലം സ്റ്റോറിനു തീ പിടിച്ചു. പുഷ്‌പകണ്ടത്ത് മുനിയറ ചരൽകുന്നേൽ ജിജി പാട്ടത്തിനെടുത്ത സ്ഥലത്തെ സ്റ്റോറിനാണ് തീപിടിച്ചത്. സ്റ്റോറിന്‍റെ മേൽക്കൂര ഭാഗികമായി കത്തി നശിച്ചു.  

സ്റ്റോറിലേക്ക് വലിയ വാഹനങ്ങൾ കടന്നു വരാൻ സൗകര്യമില്ലാത്തതിനാൽ ഫയർ ആൻഡ് റെസ്ക്യൂ വാഹനത്തിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. ഓഫ് റോഡ് സൗകര്യം മാത്രമാണു ഇങ്ങോട്ടുണ്ടായിരുന്നത്. തീപിടിച്ച വിവരം അറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ജീപ്പിലും മറ്റുമാണ് പിന്നീട് സംഭവ സ്ഥലത്തെത്തിയത്. 

തീപിടുത്തമുണ്ടായ സമയത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെള്ളം സംഭരിക്കാൻ ഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വസ്ത്രം പൂർണമായും മാറ്റി; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു; സിന്ധുവിനെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായി

ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ചെത്തിയ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പണിക്കൻകുടി സ്വദേശിനിയായ സിന്ധുവാണ് മരിച്ചത്. സിന്ധുവിന്‍റെ അയൽവാസി ബിനോയ് ഒളിവിലാണ് ഇയാളെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ബിനോയ് വൻ ആസൂത്രണം നടത്തിയതായി പൊലീസ് കണ്ടെത്തി. 

ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴാണ് ബിനോയ് ആസൂത്രിതമായി നടത്തിയ കാര്യങ്ങളും പുറത്ത് വരുന്നത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലെ വസ്ത്രം പൂർണമായും മാറ്റിയിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. അന്വേഷണം ഉണ്ടായാൽ തന്നെ തന്നെ സംശയിക്കാതിരിക്കാനായിരുന്നു ഈ ആസൂത്രണമെന്നാണ് പൊലീസ് കരുതുന്നത്. 

ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം കാണാതായ സിന്ധുവിന്‍റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. 

എന്നാൽ കേസ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പൊലീസിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആക്ഷേപവുമായി സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. 

ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്‍റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. 

Share it:

Idukki

Post A Comment: