www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1861) Idukki (1799) Mostreaded (1616) Crime (1418) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

17 കാരി പ്രസവിച്ച കുഞ്ഞിന്‍റെ ജഡം ആശുപത്രി ശുചിമുറിയിൽ; പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത് കടവന്തറയിലെ വീട്ടിൽ വച്ച്

Share it:



കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 17 കാരി പ്രസവിച്ച കുഞ്ഞിനെയാണ് ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിൻ ജോണാണ് (20) അറസ്റ്റിലായത്.  

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 17 കാരി പ്രസവിച്ചതാണ് കുഞ്ഞെന്ന് കണ്ടെത്തി. പെൺകുട്ടിയെയും അമ്മയെയും ചോദ്യം ചെയ്‌തതോടെയാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നത്.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ പ്രതി പാർട്ട് ടൈമായി ജോലി ചെയ്‌തിരുന്നു. ഈ സമയത്ത് കടവന്ത്രയിലെ പെൺകുട്ടിയുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ വരവിലാണ് പീഡനം നടന്നത്. വീട്ടുകാർ ഇല്ലാത്ത സമയങ്ങളിൽ എത്തുന്ന പ്രതി പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

പെൺകുട്ടിയുടെ വീടുമായി ഇയാൾക്കുണ്ടായിരുന്ന അടുപ്പം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

കൂട്ടുകാരന്‍റെ അമ്മയുടെ ഫോട്ടോ മോർഫ് ചെയ്‌ത് നഗ്ന ഫോട്ടോയാക്കി വിൽപ്പന; 20 കാരൻ പിടിയിൽ

കോട്ടയം: സുഹൃത്തിന്‍റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് നഗ്ന ഫോട്ടോകളാക്കി അശ്ലീല ഗ്രൂപ്പുകൾക്ക് വിറ്റ് കാശുണ്ടാക്കിയ 20 കാരൻ പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ ജെയ്മോൻ (20) ആണ് പിടിയിലായത്. പാലാ പൊലീസാണ് പ്രതിയെ കുടുക്കിയത്.

സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്‌ത് നഗ്ന ഫോട്ടോകളാക്കിമാറ്റിയത്. വീട്ടമ്മ അറിയാതെയാണ് ചിത്രങ്ങൾ പകർത്തിയത്. ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ വിൽപന നടത്തിയതെന്ന് പാലാ എസ്. എച്ച്.ഒ കെ.പി. ടോംസൺ പറഞ്ഞു.

ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമിച്ചു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകൾ ആകൃഷ്ടരാകുമ്പോൾ സെക്സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

വികാരപരമായ ചാറ്റിൽ വീണ പലരും സ്ത്രീയാണെന്ന വിചാരത്തിൽ നഗ്നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പല ആളുകളും ഇയാളുടെ വാക്ചാതുരിയിൽ വീഴുകയും, അങ്ങനെയുള്ളവർക്ക് ഇയാളുടെ ഗൂഗിൾ പേ അക്കൗണ്ട് അയച്ച് നൽകി അതുവഴി പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിച്ചത്. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാൾ ഈ പണം വിനിയോഗിച്ചത്.

സ്ത്രീയുടെ ഭർത്താവിന്‍റെ പരാതിപ്രകാരം 2020 സെപ്റ്റംബർ 18 ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതി ഒരു വർഷമായി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 

ഇതിനിടെ പ്രതി പിതാവിന്‍റെയും ജ്യേഷ്ഠന്‍റെയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പൊലീസ് ഉന്നത അധികാരികൾക്കും മറ്റും വ്യാജ പരാതികൾ നൽകുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ ഇയാൾ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.

പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. തോംസണ് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്. ഐ. അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ എ.എസ്.ഐമാരായ ഷാജിമോൻ, ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ സി.പി. ഓമാരായ ജയകുമാർ സി.ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവരുമുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 

Share it:

Crime

Post A Comment: