www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകൻ കൊല്ലാൻ ശ്രമിച്ചു; മറയൂരിൽ കൊക്കയിൽ ചാടിയ യുവതിയുടെ മൊഴി

Share it:



ഇടുക്കി: മറയൂരിലെ വ്യൂപോയിന്‍റിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തന്നെ നിർബന്ധിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്ന് രക്ഷപെട്ട യുവതി മൊഴി നൽകി. നൃത്താധ്യാപകനായ നാദിർഷയാണ് മരിച്ചത്. വീഴ്ച്ചയിൽ ഗുരുതര പരുക്കേറ്റ നിഖിലയെന്ന യുവതിയാണ് ചികിത്സയിലുള്ളത്.  

കാറിൽ വച്ച് ഞങ്ങൾ മരിക്കാൻ പോകുകയാണെന്ന് വീഡിയോ ഷൂട്ട് ചെയ്‌ത് കൂട്ടുകാർക്ക് അയച്ച ശേഷമായിരുന്നു ഇരുവരും താഴ്ച്ചയിലേക്ക് ചാടിയത്. എന്നാൽ തനിക്ക് മരിക്കാൻ താൽപര്യം ഇല്ലായിരുന്നുവെന്നും കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നാണ് നിഖില പറയുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്‍റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. 

നാദിർഷയും മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. ഇതിനിടെ നാദിർഷർയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദി‍ഷയെ വിളിച്ചു. മറയൂർ കാന്തല്ലൂർ റൂട്ടിൽ വണ്ടി നിർത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. 

പിന്നാലെ കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്‍റിൽ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവർ നൽകിയ വിവരം അനുസരിച്ച് നാട്ടുകാ‍രും പൊലീസും നടത്തിയ തിരച്ചിലിൽ നാദിർഷയുടെ മൃതദേഹം കിട്ടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ഇടുക്കി: മൂന്നാഴ്ച്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിനി സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്. മൂന്നാഴ്ച്ച മുമ്പാണ് സിന്ധുവിനെ കാണാതാകുന്നത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. 

ഇതിനു പിന്നാലെ സിന്ധുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയൽവാസി ബിനോയ് ഒളിവിൽ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. 

ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍  അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. 

Share it:

Idukki

Mostreaded

Post A Comment: