www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1365) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂട്ടുകാരന്‍റെ അമ്മയുടെ ഫോട്ടോ മോർഫ് ചെയ്‌ത് വിൽപന; പ്രതിയുടെ വലയിൽ വീണത് നിരവധി പേർ

Share it:


കോട്ടയം: സുഹൃത്തിന്‍റെ അമ്മയുടെ ഫോട്ടോടെയുത്ത് മോർഫ് ചെയ്‌ത് നഗ്നഫോട്ടോയാക്കി വിൽപന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് പാലാ വള്ളിച്ചിറ കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ ജെയ്‌മോൻ (20) കേസിൽ അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിന്‍റെ അമ്മയുടെ നഗ്ന ഫോട്ടോ വിറ്റ് കാശാക്കിയ കേസിലായിരുന്നു അറസ്റ്റ്.  

അതേസമയം പ്രതി ജെയ്‌മോന്‍റെ വലയിൽ നിരവധി പേർ വീണിട്ടുണ്ടെന്നാണ് വിവരം. ആറ് മാസം കൊണ്ട് മോർഫ് ചെയ്‌ത അശ്ലീല ചിത്രം വിറ്റ് പ്രതി സമ്പാദിച്ചത് ഒന്നര ലക്ഷം രൂപയോളമാണ്. വീട്ടമ്മമാരുടെ ചിത്രം അവർ അറിയാതെ ക്യാമറയിലും മൊബൈലിലും പകർത്തിയ ശേഷം അവരുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ടെലഗ്രാം, ഷെയർ ചാറ്റ് അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു അശ്ലീല ചിത്ര കച്ചവടത്തിനു വട്ടം കൂട്ടിയിരുന്നത്.

‌അക്കൗണ്ടിലെ സ്ത്രീകളുടെ മുഖം കണ്ട് നിരവധി പേർ ഈ അക്കൗണ്ടിലേക്ക് മെസേജ് അയക്കാറുണ്ട്. സ്ത്രീകൾ സംസാരിക്കുന്നതു പോലെ ഇവരുമായി സംസാരിക്കുന്ന ജെയ്മോൻ സെക്‌സ് ചാറ്റിലൂടെ പലരെയും വലയിലാക്കുകയാണ് പതിവ്. പുരുഷൻമാരെ ഉൻമാദം കൊള്ളിക്കുന്ന രീതിയിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്യുന്നതത്രേ. 

ചാറ്റ് കണ്ടിട്ട് മറുതലയ്ക്കൽ സ്ത്രീയാണെന്ന് വിശ്വസിച്ച് പലരും സ്വന്തം നഗ്ന ദൃശ്യങ്ങൾ വരെ ഇയാൾക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്. തന്നോട് നഗ്ന ചിത്രം ചോദിക്കുന്നവരോട് ആദ്യമൊക്കെ എതിർപ്പ് കാണിക്കുകയും പിന്നീട് പണം തന്നാൽ നഗ്ന ഫോട്ടോ തരാമെന്ന് വിശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഗൂഗിൾ പേ നമ്പർ നൽകിയാണ് പണം വാങ്ങുന്നത്. 

പണം ലഭിച്ച ശേഷം മോർഫ് ചെയ്‌ത വീട്ടമ്മമാരുടെ ചിത്രം അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങൾ നഗ്ന ഫോട്ടോയാക്കി മോർഫ് ചെയ്യുന്നതിനായി ഇയാൾ മൊബൈലിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തിരുന്നു. നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഇയാൾ മോർഫ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. 

മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ ഇയാൾ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.സ്ത്രീകൾ അറിയാതെ ഫോട്ടോകൾ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തുന്നതാണ് ഇയാളുടെ രീതി. 

സുഹൃത്തിന്‍റെ അമ്മയുടെ വ്യാജ അക്കൗണ്ടുണ്ടാക്കി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് യുവാവിനു പിടിവീണത്. വ്യാജ അക്കൗണ്ടിന്‍റെ കാര്യം അറിഞ്ഞ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി പ്രകാരം 2020 സെപ്റ്റംബർ 18നാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മകന്‍റെ കൂട്ടുകാരൻ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തുന്നത്.

ഇവരുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ വീട്ടമ്മയുടെ ചിത്രം പകർത്തിയത്. കേസെടുത്തതോടെ  പ്രതി ഒരു വർഷമായി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. തോംസണ് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്. ഐ. അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വസ്ത്രം പൂർണമായും മാറ്റി; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു; സിന്ധുവിനെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായി

ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ചെത്തിയ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പണിക്കൻകുടി സ്വദേശിനിയായ സിന്ധുവാണ് മരിച്ചത്. സിന്ധുവിന്‍റെ അയൽവാസി ബിനോയ് ഒളിവിലാണ് ഇയാളെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ബിനോയ് വൻ ആസൂത്രണം നടത്തിയതായി പൊലീസ് കണ്ടെത്തി. 

ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴാണ് ബിനോയ് ആസൂത്രിതമായി നടത്തിയ കാര്യങ്ങളും പുറത്ത് വരുന്നത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലെ വസ്ത്രം പൂർണമായും മാറ്റിയിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. അന്വേഷണം ഉണ്ടായാൽ തന്നെ തന്നെ സംശയിക്കാതിരിക്കാനായിരുന്നു ഈ ആസൂത്രണമെന്നാണ് പൊലീസ് കരുതുന്നത്. 

ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം കാണാതായ സിന്ധുവിന്‍റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. 

എന്നാൽ കേസ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പൊലീസിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആക്ഷേപവുമായി സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്‍റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. 

Share it:

Crime

Mostreaded

Post A Comment: