ഇടുക്കി: ആത്മഹത്യ ചെയ്യുകയാണെന്ന് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച ശേഷം പാറകക്കെട്ടിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂർ ഭ്രമരം വ്യൂ പോയിന്‍റിൽ നിന്നും വ്യാഴാഴ്ച്ചയാണ് ഇവർ ചാടിയത്.
നൃത്താധ്യാപകനായ പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ നാദിർഷാ അലി (30), മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതി (26) എന്നിവരാണ് വ്യൂ പോയിന്‍റിൽ നിന്നും താഴേക്ക് ചാടിയത്.
ചാടുന്നതിനു തൊട്ടു മുമ്പ് കാറിൽ വച്ച് ഇവർ ചിത്രീകരിച്ച വീഡിയോയിൽ പ്രണയം വീട്ടിലറിയിക്കാൻ ആയില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും നാദിർഷ പറയുന്നുണ്ട്.
ഗുരുതര പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അധ്യാപികയായ യുവതിയും നൃത്ത പരിശീലകനായ നാദിർഷ അലിയും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച്ച കാറിൽ വ്യൂ പോയിന്‍റിലെത്തിയ ഇരുവരും വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചതിനു ശേഷം താഴേക്ക് ചാടുകയായിരുന്നു.
നിലവിളി കേട്ട് വിനോദ സഞ്ചാരികൾ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് യുവതി പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: