കോട്ടയം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്നമ്മയുടെ ഭർത്താവ് ചന്ദ്രനാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ സി.പി.എം- ബിജെപി സംഘർഷം
ഇടുക്കി: ജില്ലയിൽ വീണ്ടും സി.പി.എം- ബി.ജെ.പി. സംഘർഷം. നെടുങ്കണ്ടം അന്യാർതൊളുവിലാണ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്‌പരം പരാതികളുമായി ഇരുകൂട്ടരും രംഗത്തെത്തുകയും ചെയ്‌തു.
ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയംഗം സുരേഷ്കുമാർ, പാമ്പാടുംപാറ പഞ്ചായത്ത് സേവഭാരതി പ്രസിഡന്‍റ് കെ.പി. പ്രസാദ് എന്നിവർക്കും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശ്രിജിത്തിനും സംഘർഷത്തിൽ പരുക്കേറ്റു. 15 വർഷം മുൻപു സിപിഎം വിട്ടതാണു കെ.പി. പ്രസാദ്.
10 വർഷം ഒരു പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പാർട്ടി വിട്ടതുമുതൽ കെ.പി. പ്രസാദിനെ സിപിഎം വേട്ടയാടുന്നതയാണു ആരോപണം. ബുധനാഴ്ച രാത്രിയിൽ കാറിനുള്ളിലിരുന്ന സുരേഷ്കുമാറിനെയും കെ.പി.പ്രസാദിനെയും ഒരു സംഘം സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പറയുന്നു.
സിപിഎം പ്രവർത്തകർ ബ്രാഞ്ച് സമ്മേളനത്തിനു പോസ്റ്റർ പതിക്കുന്നതിനിടെയാണ് കാറിനുള്ളിലിരുന്ന സുരേഷ് കുമാറിനെയും കെ.പി. പ്രസാദിനെയും കണ്ടത്. തുടർന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ചു കയറി രണ്ട് പേരെയും അതിക്രമിച്ചുവെന്നാണു ബിജെപിയുടെ പരാതി. പരുക്കേറ്റ ബിജെപി പ്രവർത്തകർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോപണം അടിസ്ഥാന രഹിതമെന്നാണ് സിപിഎമ്മിന്‍റെ വാദം. ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന്‍റെ ഭാഗമായി കൊടി സ്ഥാപിക്കുന്നതിനിടയിൽ ബിജെപി പ്രവർത്തകർ ശ്രീജിത്തിനെയും പ്രവർത്തകരെയും ആക്രമിക്കുകയാണുണ്ടായതെന്ന് സി.പി.എം പറയുന്നു. തലയ്ക്കു പരുക്കേറ്റ ശ്രീജിത്ത് തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുകൂട്ടരും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: