www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയറിനുള്ളിൽ ചലനം നിലച്ച് കുഞ്ഞ്; ഗർഭിണിയെ ചികിത്സ നൽകാതെ മടക്കി അയച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ

Share it:


ചാത്തന്നൂർ: ഗുരുതരമായ വയറുവേദനയുമായി എത്തിയ ഗർഭിണിയെ മൂന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകാതെ മടക്കി അയച്ചതായി പരാതി. എട്ട് മാസം ഗർഭിണിയായ യുവതിയാണ് പിന്നീട് ജീവനറ്റ കുഞ്ഞിന് ജൻമം നൽകിയത്. മൂന്ന് ആശുപത്രികൾ കൈയൊഴിഞ്ഞതിനു പിന്നാലെ കൊല്ലം ഗവ. മെഡിക്കൽ കോളെജിലാണ് യുവതിയുടെ വയറ്റിൽ കുഞ്ഞിനു ചലനമില്ലെന്ന് കണ്ടെത്തിയത്.

കുഞ്ഞിന്‍റെ മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാരിപ്പള്ളി കുളമട സ്വദേശിനി മീരയാണ് (23) ആണ് ആശുപത്രി ജീവക്കാരുടെ അനാസ്ഥയിൽ വേദന അനുഭവിച്ചത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണ് മീരയും ഭർത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്. 

വിക്ടോറിയയിൽ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്‌മിറ്റ്‌ ചെയ്‌തില്ല. പകരം എസ്എടിയിലേക്ക് റഫർ ചെയ്‌തു. വേദന അൽപം കുറഞ്ഞതിനാൽ വീട്ടിലേക്ക് മടങ്ങി. എന്നാൽ 13 നു എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്റ്റർ പരിശോധിക്കുക പോലും ചെയ്‌തില്ലെന്നാണ് ഇവർ പറയുന്നത്. അസ്വസ്ഥത രൂക്ഷമായതോടെ 15 നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്‌കാൻ ചെയ്‌തപ്പോഴാണ്‌ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

കോട്ടയം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്നമ്മയുടെ ഭർത്താവ് ചന്ദ്രനാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. 

പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. 

ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share it:

Kerala

Post A Comment: