ബ്രസീലിയ: മകളുടെ കുഞ്ഞിനെ പ്രസവിച്ച് 53 കാരിയായ അമ്മ. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ സാന്താ കാറ്റാറിനയിലെ ഫ്ലോറിയാനോ പോളിസിലാണ് അത്യപൂർവ പ്രസവം നടന്നത്. 29 കാരിയായ മകൾക്ക് വേണ്ടിയാണ് അധ്യാപികയായ അമ്മ ഗർഭം ധരിച്ചത്. മകൾ പ്രസവിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് മകൾക്ക് വേണ്ടി ഗർഭം ധരിക്കാൻ അമ്മ തയാറായത്. ഐവിഎഫ് ചികിത്സയിലൂടെ മകളുടെ കുഞ്ഞിനെ ഗർഭം ധരിച്ച അമ്മ ഓഗസ്റ്റ് 19നാണ് പ്രസവിച്ചത്.
ഗുരുതരമായ ശ്വാസകോശ രോഗമുള്ളതിനാലാണ് 29കാരിക്ക് പ്രസവം സാധിക്കില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയത്. ഗർഭിണിയായാൽ ജീവൻ അപകടത്തിലാകുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് കുടുംബം മറ്റൊരു വഴിയെ കുറിച്ച് ചിന്തിച്ചത്. 2014ലാണ് യുവതിയുടെ ശ്വാസകോശ രോഗം ഡോക്ടർമാർ കണ്ടെത്തിയത്. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ അപ്പോഴും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് എന്ന ആഗ്രഹം റോസിക്ലിയയും ഭർത്താവും ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ഐവിഎഫ് ചികിത്സയിലൂടെ മറ്റൊരാളുടെ ഗർഭപാത്രം ഉപയോഗിച്ച് ചികിത്സ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്. ഈ വിവരം അറിഞ്ഞ യുവതിയുടെ മാതാവ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. എന്നാൽ പ്രായകൂടുതൽ കാരണം അത്യന്തം അപകട സാധ്യതയുള്ളതിനാൽ ഡോക്ടർമാർ പിന്തിരിപ്പിക്കാൻ നോക്കി.
എന്നാൽ മകൾക്കു വേണ്ടി ആ അമ്മ തീരുമാനത്തിൽ ഉറച്ച് നിന്നു. അങ്ങനെയാണ് ഐ വി എഫ് ചികിത്സ ആരംഭിച്ചത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ചെറിയ പിഴവ് പോലും ഗർഭം ധരിക്കുന്നയാളുടെ ജീവൻ അപകടത്തിലാക്കുമായിരുന്നു. കൂടുതൽ മരുന്നുകൾ കുത്തിവെച്ചാണ് ചികിത്സ നടത്തിയത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഓഗസ്റ്റ് 19നാണ് യുവതിയുടെ അമ്മ പ്രസവിച്ചു. പെൺകുഞ്ഞായിരുന്നു. കുഞ്ഞിന് മരിയ ക്ലാര എന്നാണ് പേരിട്ടത്. പ്രസവത്തിന് യുവതിയും ഭര്‍ത്താവും സാക്ഷിയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
വസ്ത്രം പൂർണമായും മാറ്റി; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു; സിന്ധുവിനെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായി
ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ചെത്തിയ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പണിക്കൻകുടി സ്വദേശിനിയായ സിന്ധുവാണ് മരിച്ചത്. സിന്ധുവിന്‍റെ അയൽവാസി ബിനോയ് ഒളിവിലാണ് ഇയാളെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ബിനോയ് വൻ ആസൂത്രണം നടത്തിയതായി പൊലീസ് കണ്ടെത്തി.
ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴാണ് ബിനോയ് ആസൂത്രിതമായി നടത്തിയ കാര്യങ്ങളും പുറത്ത് വരുന്നത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലെ വസ്ത്രം പൂർണമായും മാറ്റിയിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. അന്വേഷണം ഉണ്ടായാൽ തന്നെ തന്നെ സംശയിക്കാതിരിക്കാനായിരുന്നു ഈ ആസൂത്രണമെന്നാണ് പൊലീസ് കരുതുന്നത്.
ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം കാണാതായ സിന്ധുവിന്‍റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
എന്നാൽ കേസ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പൊലീസിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആക്ഷേപവുമായി സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്‍റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി.
Post A Comment: