ഇടുക്കി: പീരുമേട്ടിൽ നടന്ന വൈദ്യുതി മോഷണത്തിൽ മുൻ വൈദ്യുതി വകുപ്പ് ജീവനക്കാരനുൾപ്പെടെയുള്ളവർക്കെതിരെ കേസും പിഴയും. പള്ളിക്കുന്ന് പോത്തുപാറയിലാണ് വൻ വൈദ്യുതി മോഷണം വൈദ്യുതി വകുപ്പിന്‍റെ വിജിലൻസ് സ്ക്വാഡ് പിടികൂടിയത്.
സംഭവത്തിൽ പോത്തുപാറ സ്വദേശിയും മുൻ വൈദ്യുതി വകുപ്പ് ജീവനക്കാരനുമായിരുന്ന മാടസ്വാമി, മരുമകൻ അമ്പല പറമ്പിൽ ജോൺസൺ, ജോൺസന്‍റെ മകൻ ജസ്മോൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ 5.25 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇവരുടെ മൂന്ന് പേരുടെയും വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്‌തിട്ടുണ്ട്.
ഒരു വർഷത്തിലധികമായി ഇവർ വൈദ്യുതി മോഷണം നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർവീസ് വയറും മീറ്ററുമായി ബന്ധിപ്പിക്കുന്നതിന് മുമ്പായി ലൂപ്പ് നിർമിച്ചാണ് വൈദ്യുതി മോഷ്ടിച്ചിരുന്നുത്. രഹസ്യ വിവരത്തെ തുടർന്നാണ് മൂലമറ്റം ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും സംഘവും കഴിഞ്ഞ ദിവസം ഇവിടെ മിന്നൽ പരിശോധന നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ
ഇടുക്കി: മൂന്നാഴ്ച്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിനി സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ് ഒളിവിലാണ്. മൂന്നാഴ്ച്ച മുമ്പാണ് സിന്ധുവിനെ കാണാതാകുന്നത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ സിന്ധുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയൽവാസി ബിനോയ് ഒളിവിൽ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്.
ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
Post A Comment: