തിരുവനന്തപുരം: രണ്ട് പെൺ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുഴിത്തുറയ്ക്ക് സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്‍റെ ഭാര്യ വിജി (27) ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
രണ്ടു വയസുള്ള മകൾ പ്രേയയെയും ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനേയുമാണ് വിജി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. വിജിയുടെ ഭർത്താവ് ജപഷൈൻ വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലി നോക്കുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് ജപഷൈനിന്‍റെ അമ്മ പുറത്തു പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കുട്ടികളെ തിരക്കിയപ്പോഴാണ് വീടിന് പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. മാർത്താണ്ഡം പൊലീസ് സ്ഥലത്തെത്തി ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി കുഴിത്തറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കിയിൽ സ്ത്രീയടക്കം മൂന്ന് പേർ മരിച്ച നിലയിൽ
ഇടുക്കി: ഉടുമ്പൻചോല കുത്തുങ്കലിലെ ഡാമിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച്ച കാണാതായ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാധമിക വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കവെ മറ്റുള്ളവരും വെള്ളത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്നാണ് പൊലീസ് നൽകുന്ന വിവരം.
Post A Comment: