ഇടുക്കി: മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ വന്നു പോയതിനു പിന്നാലെ കട്ടപ്പനയിൽ ബി.ജെ.പി.- സി.പി.എം. സംഘർഷം. വ്യാഴാഴ്ച്ച വൈകിട്ട് ഏഴോടെ കട്ടപ്പന വള്ളക്കടവിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും രണ്ട് സിപിഎം പ്രവർത്തകർക്കും പരുക്കേറ്റു.
അഞ്ച് പേരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകരായ വള്ളക്കടവ് ബുത്ത് പ്രസിഡന്‍റ് ബിനു ശിവൻ (35), ഭാര്യ അമ്പിളി(26), കെ.കെ മണി (51), എന്നിവർക്കും സി.പി.എം പ്രവർത്തകരായ തൂങ്കുഴി കോളനി തെക്കേടത്ത് വിനോദ് (48), മകൻ വിഷ്ണു(25) എന്നിവർക്കുമാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ എത്തിയ പരിപാടിയിൽ മർദനമേറ്റ മണി ബിജെപിയിൽ ചേർന്നിരുന്നു. ഇതിനെ ചോദ്യം ചെയ്‌തതാണ് സംഘർഷത്തിനു കാരണമായത്. വ്യാഴാഴ്ച്ച വൈകിട്ട് ഇക്കാര്യത്തെ ചൊല്ലി മണിയും വിനോദും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതറിഞ്ഞ് ബിനു ശിവൻ സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് മറ്റുള്ളവർക്കും പരുക്കേറ്റത്.
പരുക്കേറ്റ പ്രവർത്തകരുമായി ബിജെപി അംഗങ്ങൾ താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഇവിടെ വച്ചും സി.പി.എം- സി.ഐ.ടിയു പ്രവർത്തകരുമായി സംഘർഷമുണ്ടായി. വിനോദിന്‍റെ കടയിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സി.പി.എം ആരോപണം. എന്നാൽ ആക്രമണം നടത്തിയത് സി.പി.എം. പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തൃശൂർ: സ്വകാര്യ ഹോട്ടലിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭർത്താവ് കേറ്ററിങ് സ്ഥാപനം നടത്തുകയാണ്.
ഇവിടുത്തെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഗീതയും റിജോയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്‍റെ ട്രെയിനു പോകണമെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ സംഗീതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ ഭർത്താവ് അന്വേഷിച്ചെത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും.
Post A Comment: