മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായത് തളർന്നു കിടക്കുന്ന അമ്മയുടെ കൺമുന്നിൽ. അരീക്കോട് കാവനൂരിലാണ് ദാരുണമായ സംഭവം നടന്നത്. കേസിൽ മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് പൊലീസ് പിടിയിലായെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങിയാൽ തങ്ങളെ ഉപദ്രവിക്കുമോയെന്ന ഭീതിയിലാണ് ഇരയും അമ്മയും.
പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് തളർന്നു കിടക്കുകയാണ്. ഇവരുടെ ഏക ആശ്രയമാണ് മകൾ. പ്രാഥമികാവശ്യങ്ങൾക്ക് പോലും കട്ടിലിൽ നിന്നും ഇറങ്ങാൻ കഴിയാത്ത അമ്മയെ ശുശ്രൂഷിച്ച് കഴിയുകയായിരുന്നു മകൾ.
കഴിഞ്ഞ ദിവസം അർധാരാത്രിയിൽ വീടിന്‍റെ കതക് തല്ലിപ്പൊളിച്ച് എത്തിയ പ്രതി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത് മകളെ പീഡനത്തിനിരയാക്കുമ്പോഴും അമ്മയ്ക്ക് നിസഹായയായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. പീഡനം കഴിഞ്ഞ് പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്.
പിന്നീട് അയൽക്കാർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുന്നത്. ഇതേ പെൺകുട്ടിയെ പ്രതി മൂന്നു മാസം മുമ്പും സമാനമായി പീഡിപ്പിച്ചെങ്കിലും ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകൾ വേറെയുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
പുറ്റടി മയക്കുമരുന്ന് കേസ്; അന്വേഷണം അട്ടിമറിക്കാൻ നീക്കം
ഇടുക്കി: ബൈക്കിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ സമ്മർദം. കട്ടപ്പനയ്ക്ക് സമീപം പുറ്റടി ടൗണിൽ നിന്നാണ് ഇന്നലെ പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഹൈറേഞ്ചിലെ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് ഇയാളെ വിട്ടയച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
ഭരണകക്ഷിയിൽപെട്ട ആളാണ് മെമ്പർ എന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടൽ ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച്ച പകലാണ് പുറ്റടി ടൗണിൽ നിന്നും ബൈക്ക് പിടികൂടുന്നത്.
ബൈക്കിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നു തന്നെയാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്നാണ് പൊലീസിന്‍റെ നിലപാട്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറയുന്നു.
Post A Comment: