കോഴിക്കോട്: മോഡലുകളുടെ അപകട മരണത്തിനു പിന്നാലെ കൊച്ചിയിലെ നമ്പർ18 ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളെ കുറിച്ചും ലൈംഗിക ചൂഷണത്തെ കുറിച്ചുമുള്ള നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട ഒരു യുവതിയുടെ വെളിപ്പെടുത്തലും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും യുവതി ഒരു മാധ്യമത്തിനോട് നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ബിസിനസ് മീറ്റിങ് എന്ന വ്യാജേന ഹോട്ടലില്‍ എത്തിച്ച് താനുള്‍പ്പെടെ യുവതികളെ ദുരുപയോഗം ചെയ്യാന്‍ ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, റോയിയുടെ കൂട്ടാളി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് എന്നിവർ ശ്രമിച്ചു. അഞ്ജലി റിമാ ദേവ് എന്ന വ്യക്തിയോടൊപ്പം രണ്ടെകാല്‍ മാസം മാത്രമെ ജോലി ചെയ്‌തിട്ടുള്ളുവെങ്കിലും ഒരു ജന്മം മൊത്തം മറ്റുള്ളവരോട് വിളിച്ചു പറയത്തക്ക ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടായതെന്ന തുറന്നു പറച്ചിലോടെയാണ് അഭിമുഖം തുടങ്ങുന്നത്.
താനൊരു യൂടൂബറാണെന്നും അഞ്ജലിയെ പരിചയപ്പെടുന്നത് താന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്‍റെ താഴത്തെ നിലയിലെ താമസക്കാരി എന്ന നിലയ്ക്കാണെന്നും യുവതി പറയുന്നു. അഞ്ജലിക്ക് അഛനും അമ്മയും ഇല്ല, 19 വയസിലെ സ്വന്തമായി ബിസിനസ് ചെയ്തുവരുന്നു. യുവ ബിസിനസ് സംരഭക എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നും യുവതി പറയുന്നു. ഒട്ടേറെ പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളിലടക്കം ജനശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് എന്നൊക്കെ പറഞ്ഞാണ് തന്നെ അഞ്ജലി പരിചയപ്പെട്ടതെന്നും യുവതി പറയുന്നു.
യൂടൂബര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതല്ലെ, ഇവിടെ ജോലി ചെയ്തുകൂടെ എന്ന് ചോദിച്ചു. അങ്ങനെയാണ് എക്സിക്യൂട്ടിവ് അസിസ്റ്റന്‍റ് എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിക്ക് കേറി ആദ്യത്തെ ഒരാഴ്ച അവര്‍ ഓഫീസില്‍ വന്നിരുന്നില്ല. കോവിഡാണ് കാരണമായി പറഞ്ഞത്. കൊച്ചിയിലും ചെന്നൈയിലും ഓഫീസുണ്ട് മുപ്പത്തിയഞ്ചോളം സ്റ്റാഫുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. അഞ്ജലി റിമാ ദേവിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യവെ സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം ബിസിനസ് മീറ്റിംഗിനെന്ന പേരില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് മയക്ക് മരുന്ന് നല്‍കി കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്.
ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ നേരിട്ടു കണ്ട കാഴ്ചകള്‍ ഭീതിപ്പെടുത്തുന്നതാണെന്നും യുവതി തുറന്നു പറയുന്നു. അവരോടൊപ്പം ചെറിയ യാത്രകള്‍ നടത്തുന്നതിനിടെ പല സാധനങ്ങളും ക്രയവിക്രയം നടത്തുന്നത് കണ്ടിരുന്നു. പന്തീരങ്കാവ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും വലിയ അളവില്‍ വൈ്റ്റമിന്‍ സി ടാബ് ലെറ്റ് വാങ്ങിയിട്ട് വീട്ടില്‍ കൊണ്ടുവന്ന് അത് കളയുകയും അതിനുള്ളില്‍ പഞ്ഞി നിറച്ചിട്ട് വേറെന്തോ കല്‍ക്കണ്ടം പോലൊരു സാധനം വയ്ക്കുന്നതും കണ്ടിരുന്നു. അത് ചോദിച്ചപ്പോള്‍ അമ്മ ബി പി കംപ്ലയിന്‍റായിട്ടാണ് മരിച്ചത്, തനിക്കും ആ പ്രശ്നമുണ്ട്. അതുകൊണ്ട് കഴിക്കുന്നതാണ്. ഹൈദരാബാദില്‍ നിന്നും വരുത്തുന്നതാണ് എന്ന് പറഞ്ഞു.
ഇവര്‍ താമരശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നുമാണ് വാങ്ങിയിരുന്നത്. നമ്പര്‍ 18 ഹോട്ടലിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഇവരുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ഇത് നേരിട്ട് ചോദിച്ചു. അതേ എന്നായിരുന്നു മറുപടി. ഇവര്‍ക്ക് ശരിക്കും ബന്ധമുണ്ടായിരുന്നത് ലഹരി ഇടപാടായിരുന്നു. കോഴിക്കോട് ഹൈലറ്റ് ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓഫീസിനേക്കാള്‍ കൂടുതല്‍ ഫ്ളാറ്റുമായി കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. ലഹരി ഇടപാടുകള്‍ക്ക് പുറമെ ഹണിട്രാപ്പ് ഉണ്ടായിരുന്നു. ഇത് പിന്നീടാണ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടികളെ മദ്യം കൊടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ചാണ് പണം തട്ടിയിരുന്നത്.
തന്‍റെ കുറച്ച് സ്വര്‍ണവും പണവും അവര്‍ കൈപ്പറ്റിയിരുന്നു. ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്വര്‍ണം ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ അഴിച്ചുവച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പണയം വയ്ക്കാന്‍ തരുമോ എന്ന് ചോദിച്ചു.
അങ്ങനെ അവരെ കൂട്ടിട്ട് പോയി ഇരുവരുടേയും അക്കൗണ്ടിലായിട്ടാണ് ബാങ്കില്‍ പണയം വച്ചത്. പണം വാങ്ങി മൂന്ന് നാല് ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞെങ്കിലും തന്നില്ല. ഇവരുടെ സ്വഭാവദൂഷ്യം കുറച്ചുകഴിഞ്ഞ് മനസിലായെങ്കിലും കുറച്ചു ദിവസം കൂടി തുടരേണ്ടി വന്നു. ജോലിക്കായി എടുത്തെങ്കിലും അവിടെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പതിനയ്യായിരം രൂപ ശമ്പളം കിട്ടി.
കൂടാതെ ബിസിനസ് കണ്‍സള്‍ട്ടേഷന്‍ എന്ന രീതിയില്‍ കമ്മീഷനും നല്‍കി. ഇല്ലാത്ത കമ്പനികളുടെ പേരിലായിരുന്നു ഈ ഇടപാടുകളെല്ലാം. കൊച്ചിയില്‍ ബിസിനസ് ട്രിപ്പുണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഫാമിലിയോട് ഒപ്പം എത്തിക്കോളാം, അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു. പിന്നീട് മീറ്റിങ് ക്യാന്‍സല്‍ ചെയ്‌തു എന്ന് പറഞ്ഞു വിളിച്ചു. തന്‍റെ ഭര്‍ത്താവ് ജോലി ചെയ്യുന്ന വയനാട്ടിലേക്ക് തിരിച്ചുപോയെന്ന് വ്യക്തമായപ്പോള്‍ അഞ്ജലി വീണ്ടും വിളിച്ചു. ബിസിനസ് ട്രിപ്പ് ക്യാന്‍സല്‍ ചെയ്യുന്നില്ലെന്നും രാത്രി പോണം എന്ന് ആവശ്യപ്പെട്ടു. തനിക്കൊപ്പം സഹപ്രവര്‍ത്തകരായ അഞ്ച് പെണ്‍കുട്ടികളും ഒരുമിച്ചാണ് ടാക്സി കാറില്‍ എറണാകുളത്തേക്ക് തിരിച്ചത്.
ആദ്യം ഹോളിഡേയ്‌സിലാണ് കൊണ്ടുപോയത്. അവിടെ നിന്നും പിറ്റേ ദിവസമാണ് നമ്പര്‍ 18 ഹോട്ടലില്‍ കൊണ്ടുപോയത്. ബിസിനസ് മീറ്റിങ് എവിടെയാണെന്ന് ചോദിച്ചു അത് സെന്‍റര്‍ സ്‌ക്വയര്‍ മാളിലാണ് പറഞ്ഞു. പ്രഹസനം പോലെ മീറ്റിങ് കൂടിയത്. കുറെ ഇന്‍വെസ്റ്റേഴ്സ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ചുള്ള മീറ്റിംഗായിരുന്നു. ഷൈജു തങ്കച്ചന്‍ എന്നയാള്‍ നിരന്തരം അഞ്ജലിക്ക് ഫോണ്‍ ചെയ്‌തിരുന്നു. ഹോട്ടലില്‍ താമസിക്കുന്നതിനിടെ പലതവണ ഷൈജു നേരിട്ട് വരികയുണ്ടായി. അന്ന് രാത്രി പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട് ഒരുങ്ങിയിരിക്കണം എന്ന് പറഞ്ഞു. അഞ്ജലി ആദ്യം പോകുകയും പിന്നീട് മറ്റൊരു വണ്ടിയില്‍ താനടക്കമുള്ളവര്‍ പോയി.
ക്രൗണ്‍ പ്ലാസയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. അവിടെവച്ചാണ് ഷൈജു തങ്കച്ചനെ കാണുന്നത്. മോഡല്‍സിനെ പിന്തുടര്‍ന്ന് മരണത്തിന് ഇടയാക്കിയ വ്യക്തിയെയാണ് അവിടെവച്ച് അന്ന് കണ്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബാക്കി പെണ്‍കുട്ടികള്‍ എവിടെ എന്ന് ഷൈജു ചോദിച്ചു. ഇവിടെവച്ചല്ല ഡിന്നര്‍ മറ്റൊരു സ്ഥലത്ത് വച്ചാണ് എന്ന് അഞ്ജലി പറഞ്ഞ് മറ്റൊരു ഹോട്ടലിലേക്ക് കൂട്ടികൊണ്ടു പോയി.
ഷൈജു തങ്കച്ചന്‍റെ കാറിലാണ് യാത്രതിരിച്ചത്. അവിടെ നിന്നുമുള്ള യാത്രക്കിടെ ഷൈജുവിന്‍റെ വണ്ടിയില്‍ കയറി പോകുന്നതിനിടെ ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചു. അങ്ങനെയാണ് റോയിയുടെ പേര് കേള്‍ക്കുന്നത്. റോയിച്ചായ ഞാന്‍ അഞ്ചാറ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നുണ്ട് എന്ന് ഷൈജു പറയുന്നത് കേട്ടു. നല്ലൊരു പാര്‍ട്ടിയില്‍ പങ്കെടുക്കാമെന്ന് പ്രതീക്ഷിച്ചാണ് പോയത്. ഇത്തരമൊരു കെണി പ്രതീക്ഷിച്ചിരുന്നില്ല.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോട് തട്ടമൊന്നും ഇടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് അനുസരിച്ചു. നമ്പര്‍ 18 ല്‍ എത്തിയപ്പോള്‍ ആദ്യം അസ്വഭാവികത ഒന്നും തോന്നിയില്ല. ഹബ്ബിലേക്ക് എത്തി. അവിടുത്തെ ദൃശ്യങ്ങള്‍ പുറത്തുനിന്നും കാണാന്‍ പറ്റുമായിരുന്നില്ല. ആദ്യം മുഖമൊന്നും തിരിച്ചറിഞ്ഞില്ല. കൂറെ സെലിബ്രിറ്റികള്‍ അന്ന് അവിടെയുണ്ടായിരുന്നു. ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞു. എടുത്ത ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഒരു ക്യാബിനില്‍ ഒരു സ്ത്രീ എല്ലാവര്‍ക്കും മദ്യം ഒഴിച്ചുകൊടുക്കുന്നത് കണ്ടു. ഒപ്പമുണ്ടായിരുന്നവര്‍ അടക്കം അവിടെ നിന്നും കഴിക്കേണ്ട എന്ന് തീരുമാനിച്ചു. കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അഞ്ജലിയും ഷൈജുവും നിരന്തരം കഴിക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചു. കഴിക്കാനായി പല വിഭവങ്ങള്‍ കൊണ്ടുവന്നു തന്നു. എന്നിട്ടും കഴിക്കാന്‍ വിസമ്മതിച്ചു.പിന്നീട് അഞ്ജലി അപ്രത്യക്ഷയായി. റോയിയുടെ കൂടെയാണ് തിരിച്ചുവന്നത്. കുറച്ചു സമയം പെണ്‍കുട്ടികള്‍ ഡാന്‍സ് ഒക്കെ കളിക്കുന്നുണ്ടായരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പാര്‍ട്ടി ലഹരിയുടെ ഒരു മൂർധന്യാവസ്ഥയിലെത്തി.
റോയ് വന്ന ശേഷം അവിടുത്തെ മൂഡ് ആകെ മാറി. തങ്ങളോടൊക്കെ ചിരപരിചിതനായാണ് പെരുമാറിയത്. കെട്ടിപ്പിടിക്കുന്നു. ഡാന്‍സ് കളിക്കാന്‍ വിളിക്കുന്നു. എന്നാല്‍ തന്‍റെ ഒപ്പമുള്ളവര്‍ അടക്കം ഒരു സ്പീക്കറിന്‍റെ അടുത്തേക്ക് മാറിനിന്നു. മാറി നിന്നിട്ടും റോയി വന്ന് കൈയില്‍ പിടിച്ചിട്ട് ഒപ്പം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു.
പിന്നീട് പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്. പെണ്‍കുട്ടികളുടെ ദേഹത്ത് ലൈംഗിക ആസക്തിയോടെ തൊടുന്നത് അവര്‍ അറിയുന്നുണ്ടായിരുന്നില്ല. അത്രത്തോളം അവര്‍ ലഹരിക്ക് അടിമയായി സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. ചെറിയ പെണ്‍കുട്ടികളുണ്ട്, വലിയവരുണ്ട് അവരുടെ ദേഹത്ത് ലൈംഗിക ആസക്തിയോട് കൂടി പിടിക്കുന്നത് പലതവണ കണ്ടു. ഇത് കണ്ട് ഭയപ്പെട്ടു പുറത്തിങ്ങി. തിരിച്ചു പോകണമെന്ന് പറഞ്ഞ് വാശി പിടിച്ചു. പാര്‍ട്ടി കഴിയാതെ പുറത്തിറങ്ങാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു. റോയ് ആണ് പ്രധാനമായും ഈ രീതിയില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നത് കണ്ടത്.
പല തവണ താനും ഒപ്പമുള്ള പെണ്‍കുട്ടികളും പുറത്തിറങ്ങാന്‍ വാശിപിടിച്ചു. തന്‍റെ ഒപ്പം വന്നവരെ കൂട്ടി പുറത്തിറങ്ങി. അഞ്ജലിയും ഷൈജുവും തങ്ങളോടൊപ്പം വന്നു. അവര്‍ തങ്ങളെ ലിഫ്റ്റില്‍ കയറ്റി മൂന്നാം നിലയില്‍ കൊണ്ടുപോയി. അവിടെ വല്ലാത്ത കാഴ്ചകളാണ് കണ്ടത്. ഒട്ടേറെ ലഹരി വസ്തുക്കള്‍ അവിടെയുണ്ടായിരുന്നു. കുപ്പിക്കകത്ത് എന്തോ സാധനം മുക്കിയിട്ട് വലിക്കുന്നുണ്ടായിരുന്നു. അഞ്ജലി അതിന്‍റെ ഒപ്പം കൂടി.
കട്ടിലില്‍ ആണും പെണ്ണും ഒക്കെ ലൈംഗിക വ്യത്യാസമില്ലാതെ എന്തെക്കെയോ ചേഷ്ടകള്‍ കാണിക്കുന്നുണ്ടായിരുന്നു. തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ച് ഇറങ്ങിയപ്പോള്‍ തടഞ്ഞു. തിരിച്ചിറങ്ങിയപ്പോള്‍ ഷൈജുവും റോയിയും ഒരു ഹിന്ദിക്കാരനും ലിഫ്റ്റില്‍ കയറി മുകളിലേക്ക് വന്നു. തങ്ങളെ ചൂണ്ടിക്കാണിച്ച് ഇവരെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ചോദിച്ചുകൊണ്ട് റോയ് ഷൈജുവിനെയും അഞ്ജലിയേയും ശകാരിച്ചു. റോയിയെ കണ്ടപ്പോള്‍ വീണ്ടും ഭയം വർധിച്ചു. റിസപ്ഷനിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഷൈജു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറി താഴെ റിസപ്ഷനില്‍ എത്തി.
പിന്നീട് കാറില്‍ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ജലിയും ഷൈജുവും വന്നു, 'പോകരുത്, റോയിയെ പിണക്കാനാവില്ല എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ആരെയും സഹായത്തിന് വിളിക്കാനായില്ല. കുറച്ചു കഴിഞ്ഞ് മറ്റൊരു പെണ്‍കുട്ടിയോടൊപ്പം വന്നു. ഇവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വലിയ സെലിബ്രിറ്റിയുടെ സുഹൃത്താണ് എന്നുപറഞ്ഞാണ് പരിചയപ്പെട്ടത്. ഭയപ്പെടേണ്ട കാര്യമൊന്നും ഇവിടെയില്ല എന്ന രീതിയില്‍ സംസാരിച്ചു. ഇവിടെ നേരിട്ട് കണ്ട കാഴ്ചകള്‍ പുറത്തു പറയുമോ എന്ന പേടിയായിരുന്നു അവര്‍ക്ക്.
റോയിച്ചനോട് ഒരു ബൈ പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഷൈജുവിനെ കൂട്ടി തിരിച്ചു പോകാനായി വിളിക്കാന്‍ ചെന്നപ്പോള്‍ കണ്ടത് ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് പോലും വിശദീകരിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും യുവതി പറയുന്നു അഞ്ജലി എന്തുകൊണ്ടാണ് പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് എന്ന് എനിക്ക് തോന്നിപ്പോയി. സ്ത്രീകളുടെ തന്നെ നഗ്‌ന ശരീരത്തില്‍ സ്ത്രീകള്‍ തന്നെ ലൈംഗിക ആസക്തിയോടെ ചില ചേഷ്ടകള്‍ ചെയ്യുന്ന കാഴ്ചകള്‍ താന്‍ കണ്ടു.
ഇത് കണ്ട് ഭയപ്പെട്ടു, ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല. തിരിച്ച് വണ്ടിയില്‍ പോയി ഇരുന്നു. ലിംഗവ്യത്യാസമില്ലാതെ ഒളിയും മറയുമില്ലാതെ ഒട്ടെറെ പുരുഷന്മാരും സ്ത്രീകളും പരസ്പരം ലൈംഗിക ആസക്തിയോടെ പെരുമാറുന്നതാണ് അന്ന് അവിടെ കണ്ടത്. മയക്ക് മരുന്ന് ഉപയോഗിച്ച ശേഷം സ്ത്രീകളെ നഗ്നയാക്കി ദേഹത്ത് മയക്കുമരുന്നിട്ട് നാവുകൊണ്ട് നക്കിയെടുക്കും.
അഞ്ജലി മറ്റൊരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്ന് ഇട്ടശേഷം ഇങ്ങനെ പെരുമാറുന്നത് നേരിട്ടു കണ്ടു. കെണിയില്‍പ്പെട്ട് വരുന്നവരേക്കാള്‍ കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി വരുന്നവരാണ് കൂടുതല്‍ എന്നാണ് തോന്നിയത്.
ലഹരിപാര്‍ട്ടി കഴിഞ്ഞ് പിന്നീട് അഞ്ജലിയും ഷൈജുവും വന്നു. അഞ്ജലിയെ ഹോട്ടലില്‍ എത്തിച്ച് റൂമില്‍ പൂട്ടിയിട്ടിട്ടു. അവര്‍ അത്രത്തോളം ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. താനും ഒപ്പമുള്ള പെണ്‍കുട്ടികളും അവിടെ തങ്ങാന്‍ വിസമ്മതിച്ചു. പിന്നെ ഷൈജുവിനൊപ്പം മറ്റൊരു ഹോട്ടലിലേക്ക് താമസം മാറ്റി. നേരം വെളുക്കുന്നത് വരെ റിസപ്ഷനില്‍ ചിലവഴിച്ചു. വീണ്ടും മീറ്റിങ് എന്നൊക്കെ പറഞ്ഞ് അഞ്ജലി കൂട്ടിയിട്ട് പോകാന്‍ ശ്രമിച്ചു. ആരും കൂട്ടാക്കിയില്ല. ഒപ്പമുള്ള പെണ്‍കുട്ടികളെ കൂട്ടി യാത്ര തിരിച്ചു അവരെ നാട്ടില്‍ എത്തിച്ചു.
ഇതൊരു ട്രാപ്പാണ് എന്ന് മനസിലാക്കിയിരുന്നില്ല. ലഹരി കഴിക്കാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. നമ്പര്‍ 18 ഹോട്ടലില്‍ ലഹരി ഉപയോഗിച്ച് അഞ്ജലി മോശമായി പെറുമാറിയെങ്കിലും അവര്‍ ഇരയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഇവര്‍ ലഹരി ഇടപാടിലെയും മനുഷ്യക്കടത്തിലെയും മുഖ്യകണ്ണിയാണെന്ന് തിരിച്ചറിഞ്ഞത്.
തിരിച്ച് നാട്ടിലെത്തിയ ശേഷം താനടക്കമുള്ളവര്‍ താമസം മാറ്റി. ബാക്കിയുള്ള പെണ്‍കുട്ടികള്‍ അന്ന് തന്നെ ജോലി ഉപേക്ഷിച്ചു. തന്റെ പണവും സ്വര്‍ണവും അഞ്ജലി കൈവശപ്പെടുത്തിയതുകൊണ്ട് ജോലി ഉപേക്ഷിക്കാന്‍ പറ്റിയില്ല. എറണാകുളത്ത് കണ്ട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇരയാക്കപ്പെട്ടതാണ് എന്നാണ് പറഞ്ഞത്. അഞ്ജലി ഷൈജുവിനൊപ്പം അഞ്ചാറു വര്‍ഷം ലിവിങ് ടുഗദര്‍ ആണെന്ന് നേരിട്ടു പറഞ്ഞു. ഈ സംഭവങ്ങള്‍ നടന്ന് ഏറെ വൈകാതെയാണ് മോഡല്‍ പെണ്‍കുട്ടികള്‍ വാഹനാപകടത്തില്‍ മരിക്കുന്നത്.
ഷൈജു തങ്കച്ചന്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ വാര്‍ത്തയില്‍ വന്നു. ഇവര്‍ രണ്ടു പേരും വീണ്ടും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.കാണാതെ പോയ പല പെണ്‍കുട്ടികളുടെയും കാര്യത്തില്‍ സംശയമുണ്ട്. പെണ്‍കുട്ടികളെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിക്കുകയും ബോയ് ഫ്രണ്ടിനെ വേണ്ടവര്‍ക്ക് അത് നല്‍കുകയും ബോയ് ഫ്രണ്ടിനൊപ്പം ചെലവിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും അവരെ ലഹരി ഉപയോഗിക്കുന്ന ശീലത്തില്‍ എത്തിക്കുകാണ് അഞ്ജലി ചെയ്യുന്നത്.
അഞ്ജലി ലഹരിക്ക് അടിമകളായ ഇത്തരം പെണ്‍കുട്ടികളെ ലഹരികടത്തിന്‍റെ കാരിയര്‍മാരാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ ചതിയില്‍പ്പെടുത്തി നിരവധി പെണ്‍കുട്ടികളെ ഹണിട്രാപ്പിനും ലഹരി കടത്തിനും ഉപയോഗിക്കുന്നുവെന്നും യുവതി പറയുന്നു. ആ അനുഭവം ഉണ്ടായതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ മുമ്പാകെ വന്ന് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മോഡലുകള്‍ ലഹരിക്ക് കുറച്ചെങ്കിലും അടിമകള്‍ ആയിട്ടുണ്ടാകാം. അവിടെ നിന്നും രക്ഷപ്പെട്ടു വന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.
ഒരിക്കല്‍ ഇരയാക്കപ്പെട്ടാല്‍ അവര്‍ വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടാകും. താന്‍ ജോലി ചെയ്യുന്ന അതേ സമയത്ത് ആറ് പെണ്‍കുട്ടികളെ ഈ രീതിയില്‍ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി ശ്രമിച്ചതായി മനസ്സിലാക്കാനായി. ഒരുപാട് പേരെ ഇവര്‍ കെണിയില്‍ പെടുത്തിയിട്ടുണ്ടാകാം എന്നും യുവതി പറയുന്നു. ചിലരുടെ അനുഭവങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും യുവതി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: