ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമത്തിനു ശ്രമിച്ച സംഭവത്തിൽ കോട്ടയം സ്വദേശിയായ വിദ്യാർഥി ബ്രിട്ടണിൽ അറസ്റ്റിൽ. കോട്ടയം രാമപുരം സ്വദേശിയായ 24 കാരനാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളെ ചൈൽഡ് പ്രൊട്ടക്ഷൻ സംഘം തന്ത്രപൂർവം കുടുക്കുകയായിരുന്നു. 15 ലക്ഷത്തോളം രൂപ മുടക്കി ബ്രിട്ടണിൽ പഠിക്കാൻ പോയതായിരുന്നു യുവാവ്.
യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ തിരയുന്നത് ശ്രദ്ധയിൽപെട്ടതോടെ ചൈൽഡ് പ്രൊട്ടക്ഷൻ സംഘം ഇയാളെ കുടുക്കാൻ സ്റ്റിങ് ഓപ്പറേഷൻ ഒരുക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി 14 വയസുകാരിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു. ഈ പ്രൊഫൈലിലൂടെ ബന്ധപ്പെട്ട യുവാവ് സമൂഹ മാധ്യമത്തിലൂടെ ലൈംഗികാവശ്യത്തിനായി സമീപിക്കുകയായിരുന്നു.
ചാറ്റിങ്ങിലൂടെയാണ് ഇയാൾ കുട്ടിയോട് ലൈംഗികാവശ്യത്തിനായി നിർബന്ധിച്ചത്. തുടർന്ന് ലണ്ടനിലെ ഒരു ഹോട്ടലിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ കുട്ടിയുമായി ചാറ്റിലൂടെ ഇയാൾ ഉറപ്പിച്ചു. കുട്ടി നൽകിയ വിലാസത്തതിൽ എത്തിയ യുവാവിനെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം കൈയോടെ പിടികൂടുകയായിരുന്നു.
ഹെർട് ഫോർഡ് ഷെയർ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിട്ടാണ് യുവാവ് ബ്രിട്ടനിൽ എത്തിയത്. ലൂട്ടണിൽ താമസിക്കുന്ന യുവാവ് ഇവിടെ നിന്നും രണ്ട് മണിക്കൂറോളം ദൂരെയുള്ള ഹെമൽ ഹെംസ്റ്റഡ് എന്ന സ്ഥലത്താണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയത്.
ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തി ചോദ്യം ചെയ്‌തതിലൂടെ യുവാവ് കുറ്റ സമ്മതം നടത്തി മാപ്പ് ചോദിച്ചെങ്കിലും സംഘം കേസ് പൊലീസിനു കൈമാറുകയായിരുന്നു. ഇതോടെ യുവാവിന് നിയമ നടപടി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങേണ്ടി വരും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഹണി ട്രാപ്; കൊച്ചി സ്വദേശിനി പിടിയിൽ
കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽപെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി.
ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
Post A Comment: