www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറങ്ങിക്കിടന്ന ഭർത്താവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭാര്യ അറസ്റ്റിൽ

Share it:



പാലക്കാട്: ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. എരുത്തേമ്പതി ആര്‍വിപി പൂതൂര്‍ ഓള്‍ഡ് കോളനിയില്‍ സുബ്രമണ്യനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ ശശികലയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

കുടുംബ വഴക്കും ഭർത്താവിന്‍റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് യുവതി പറഞ്ഞു. സുബ്രഹ്മണ്യൻ ദിവസവും മദ്യപിച്ച് എത്തി വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധവും ഉണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ ഭാര്യയെയും മക്കളെയും മർദ്ദിച്ചു. ഇതിനു ശേഷം വരാന്തയില്‍ ഉറങ്ങിക്കിടന്ന സുബ്രമണ്യന്‍റെ ശരീരത്തിൽ തീ ആളിപ്പടരുകയായിരുന്നു. 

ഇയാളുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. തുടർന്ന് ഭാര്യയും അയൽക്കാരും ചേർന്ന് തീ അണയ്ക്കുകയും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. എന്നാൽ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിന് നൽകിയ മൊഴിയിലാണ് തന്നെ ആരോ തീകൊളുത്തിയതാണെന്ന് സുബ്രഹ്മണ്യൻ വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശശികല കുറ്റം സമ്മതിക്കുകയായിരുന്നു. മർദ്ദനവും മാനസിക പീഡനവും സഹിക്കാനാകാത്തത് കൊണ്ടാണ് ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്നും ശശികല പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ സുബ്രഹ്മണ്യന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

മൂന്നാറിൽ എട്ട് വയസുകാരിയുടെ മരണം കൊലപാതകം

ഇടുക്കി: മൂന്നാർ ഗുണ്ടുമലയിൽ എട്ട് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇതോടെ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി. 

ഡമ്മി പരീക്ഷണത്തിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളിക്ക് കുട്ടിയുടെ ഭാരം താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തി. ഇതാണ് കേസിൽ വഴിത്തിരിവാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആരോ കഴുത്തിൽ കയർ കെട്ടി തൂക്കിയതാകാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടര വര്‍ഷം മുമ്പാണ് എട്ട് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

2019 സെപ്റ്റംബര്‍ ഒൻപതിനാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ  ചുമതല കൈമാറി. 

തുടരന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 


Share it:

Crime

Post A Comment: