കാറ്റത്ത് പറന്നു പോയ സാരി എടുക്കാൻ സ്വന്തം മകനെ സാഹസികമായി താഴത്തെ നിലയിലേക്ക് ഇറക്കുന്ന അമ്മയുടെ വീഡിയോ സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നു. ബഡ് ഷീറ്റിൽ ഊർന്നിറങ്ങിയ കുട്ടി താഴെ വീണ സാരിയുമായി തിരികെ കയറുന്നതാണ് വീഡിയോയിൽ.
ഫരീദാബാദിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് സൈബർ ലോകത്ത് എത്തിയത്. തുടർന്ന് അമ്മയുടെയും മകന്‍റെയും പ്രവൃത്തിയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. കുട്ടിയുടെ ജീവന് തെല്ലും വില കൽപ്പിക്കാതെയാണ് അമ്മ ബഡ് ഷീറ്റിൽ കൂടി കുട്ടിയെ താഴത്തെ നിലയിലെ ബാൽക്കണിയിലേക്ക് ഇറക്കുന്നത്.
പത്താം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഇത്തരം ഒരു സാഹസം കാട്ടിയതെന്നതാണ് സംഭവത്തിന്‍റെ ഭീകരത വർധിപ്പിക്കുന്നത്. ബഹു നില കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ വിരിച്ചിട്ടിരുന്ന സാരിയാണ് കാറ്റത്ത് താഴത്തെ നിലയിലെ ബാൽക്കണിയിലേക്ക് വീണത്.
ഇത് എടുക്കാനായി അമ്മ മുകളിലെ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് മകനെ ഇറക്കുകയായിരുന്നു. യാതൊരു സുരക്ഷാ മുൻ കരുതലുമില്ലാതെയാണ് കുട്ടി ബെഡ് ഷീറ്റിൽ തൂങ്ങി താഴത്തെ നിലയിലെ ബാൽക്കണിയിലേക്ക് ഇറങ്ങുന്നത്. സംഭവം കണ്ടുകൊണ്ടിരുന്ന എതിർവശത്തെ ഫ്ലാറ്റിലുള്ളവരാണ് വീഡിയോ പകർത്തിയത്.
സാരി വീണ ഫ്ലാറ്റ് ആൾത്താമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാലാണ് ഇത്തരത്തിൽ ഒരു സാഹസം കാട്ടിയതെന്നാണ് വിവരം. കുട്ടിയുടെ അമ്മയും മറ്റു ബന്ധുക്കളും മുകളിലെ ബാൽക്കണിയിൽ നിൽപ്പുണ്ട്. കയർ പോലെ ബെഡ് ഷീറ്റ് ചുരുട്ടിയ ശേഷം ഇത് കുട്ടിയുടെ ശരീരവുമായി ബന്ധിച്ചാണ് കുട്ടിയെ താഴേക്ക് ഇറക്കിയത്. സാരി എടുത്ത ശേഷം കുട്ടിയെ മുകളിക്ക് വലിച്ചു കയറ്റുന്നതും വീഡിയോയിൽ കാണാം. അമ്മയുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടാണ് വീഡിയോയ്ക്ക് കൂടുതൽ കമന്‍റുകളും ഉണ്ടായിരിക്കുന്നത്.
പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് സാരി തിരികെ എടുക്കാന്‍ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്ന് അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവര്‍ ഫ്‌ലാറ്റിന്‍റെ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും, സംഭവത്തിന് പിന്നാലെ അസോസിയേഷന്‍ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അപ്പോഴത്തെ ഒരു നിമിഷത്തിന് തോന്നി ചെയ്തതാണെന്നും, ഇപ്പോള്‍ തന്‍റെ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
സ്വർണവിലയിൽ വൻ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ വില കൂടാൻ കാരണം.
സ്വർണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്.
സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
Post A Comment: