ഇടുക്കി: നാല് മാസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷ രൂപവും നമ്പർ പ്ലേറ്റും മാറ്റി സവാരി നടത്തുന്നതിനിടയിൽ കണ്ടെത്തി. ഇടുക്കി പാമ്പനാറ്റിലാണ് സംഭവം. പാമ്പനാർ വെച്ചൂരാത്ത് വി.ഐ മജീദിന്‍റെ ഓട്ടോറിക്ഷയാണ് നാല് മാസം മുമ്പ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് പാമ്പനാർ ടൗണിൽ ഇതേ ഓട്ടോറിക്ഷ നമ്പരും രൂപവും മാറ്റി സവാരിയുമായെത്തിയത്. വാഹനം കണ്ട് സംശയം തോന്നിയ ഡ്രൈവർമാർ പരിശോധിച്ചതോടെയാണ് ഇത് മോഷണം പോയ ഓട്ടോറിക്ഷയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ ഓട്ടോറിക്ഷ ഓടിച്ചിരുന്നയാളെയും വാഹനവും തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി നടത്തിയ പരിശോധനയിൽ മോഷ്‌ടിച്ച ഓട്ടോറിക്ഷ ഇവർക്ക് വിൽപന നടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വാഹന മോഷ്‌ടാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പീരുമേട് പൊലീസ് അറിയിച്ചു.
സിസി ടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലയിൽ ഓട്ടോറിക്ഷകൾ മോഷ്‌ടിച്ച് രൂപ മാറ്റം വരുത്തി മറിച്ചു വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതിന്‍റെ സൂചനയാണ് സംഭവത്തിലൂടെ പുറത്തു വരുന്നത്. ഓട്ടോറിക്ഷാ മോഷണത്തിനു പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുമ്പ് സമാനമായി പീരുമേട് മേഖലയിൽ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ചു കടത്തിയ സംഘത്തെ പിടികൂടിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
രാത്രിയിൽ വിദ്യാർഥികൾക്ക് അധ്യാപകന്‍റെ ചുംബന സ്മൈലി
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
നിരന്തരം വാട്സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍.
ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്.
Post A Comment: