സൈനിക നടപടി തുടങ്ങിയതോടെ ലോക രാജ്യങ്ങളുടെ ശ്രദ്ധ യുക്രൈനിലേക്കും റഷ്യയിലേക്കും തിരിയുകയാണ്. സൈനിക ശക്തിയിൽ വലിയ വ്യത്യാസമുള്ള രണ്ട് രാജ്യങ്ങളാണ് യുക്രൈനും റഷ്യയും. എട്ടര ലക്ഷത്തോളം സൈനികരാണ് റഷ്യക്കുവേണ്ടി പോർക്കളത്തിൽ എത്തുന്നത്. അതേസമയം യുക്രൈനുവേണ്ടി രംഗത്തിറങ്ങാൻ രണ്ടു ലക്ഷം സൈനികർ മാത്രമാണുള്ളത്.
യുദ്ധ വിമാനങ്ങളുടെ കാര്യത്തിലും റഷ്യ തന്നെയാണ് മുന്നിൽ 4173 യുദ്ധ വിമാനങ്ങളാണ് റഷ്യയ്ക്കുള്ളത്. യുക്രൈന് ആകെ 318 യുദ്ധ വിമാനങ്ങൾ മാത്രമാണുള്ളത്. റഷ്യക്ക് 772 ആക്രമണ വിമാനങ്ങൾ സ്വന്തമായുള്ളപ്പോൾ യുക്രൈന് ആകെ 69 ആക്രമണ വിമാനങ്ങൾ മാത്രമാണുള്ളത്.
അതിർത്തി ആക്രമണത്തിനായി റഷ്യൻ സേന ഉപയോഗിക്കുന്ന ടാങ്കുകളുടെ എണ്ണം 12420 ആണ്. യുക്രൈനാകട്ടെ ആകെ 2596 ടാങ്കുകൾ മാത്രമാണുള്ളത്. 605 യുദ്ധ കപ്പലുകളാണ് റഷ്യയുടെ കരുത്ത്. യുക്രൈന് 38 യുദ്ധ കപ്പലുകൾ ഉണ്ട്. ലോകത്തിലെ തന്നെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ.
എന്നാൽ സൈനിക ബലത്തിന്‍റെ കാര്യത്തിൽ യുക്രൈൻ ലോകത്തിലെ 22-ാം സ്ഥാനത്താണ്. യുഎസും നാറ്റോയും നൽകുന്ന ആയുധങ്ങളാണ് യുക്രൈന്‍റെ ആകെയുള്ള ശക്തി. യുക്രൈൻ നാറ്റോ അംഗമല്ലെങ്കിലും ആ രാജ്യത്തിനു പിൻവാതിലിലൂടെ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നത് നാറ്റോയാണ്. കരസേനക്കുള്ള മിസൈലുകളാണ് നൽകിയതിൽ ഏറെയും.
ബ്രിട്ടണും സ്വീഡനും സംയുക്തമായി വികസിപ്പിച്ച എൻലോ ടാങ്ക് വേധ മിസൈലുകൾ 200 എണ്ണം യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. തീരസേന നിരീക്ഷണത്തിനുള്ള ബോട്ടുകൾ, സ്നൈപ്പർ റൈഫിൾ നിരീക്ഷണ ഡ്രോണുകൾ, റഡാറുകൾ, രാത്രി കാഴ്ച്ചാ ഉപകരണങ്ങൾ, റേഡിയോ സംവിധാനം തുടങ്ങിയവ അടക്കം 250 കോടി ഡോളറിന്‍റെ സൈനിക സഹായമാണ് 2014ന് ശേഷം യുഎസ് യുക്രൈനു നൽകിയിട്ടുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
യുക്രൈനെ ആക്രമിച്ച് റഷ്യ
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയതോടെ ആശങ്കയിൽ ലോക രാജ്യങ്ങൾ. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പ്രതികരിച്ചത്. പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കി പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റ് യു.എസ്. പ്രസിഡന്‍റ് ജോബൈഡനുമായി സംസാരിച്ചു.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും യുക്രൈൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിനു സമീപം വെടിവപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നാണ് സൂചന.
ഇന്നു പുലർച്ചെ അഞ്ചോടെയാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. വലിയ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് മലയാളി വിദ്യാർഥികളും പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുദ്ധ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്.
Post A Comment: