ഇടുക്കി: കുമളി ടൗണിൽ വൻ ലഹരി വേട്ട. രണ്ട് കേസുകളിലായി 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കുമളി ടൗണിനു സമീപം റോസാപ്പൂക്കണ്ടം സ്വദേശി ജലാലുദീൻ (54), വലിയകണ്ടം ഗ്രീൻവാലി റോഡിൽ വർക്ക് ഷോപ്പിൽ അബ്ദുൾ റസാഖ് (42) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും കണ്ടെടുത്ത ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയിൽ 15 ലക്ഷത്തിനു മുകളിൽ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
കുമളി സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ജലാലുദീന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും 100 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് അബ്‌ദുൾ റസാഖിന്‍റെ വീട്ടിൽ വലിയ തോതിൽ നിരോധിത ലഹരി വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.
ഇവിടെ നടത്തിയ പരിശോധനയിൽ 14,534 പാക്കറ്റ് വിവിധ ബ്രാന്‍റുകളിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. കുമളി സി.ഐ. ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിൽ, എസ്.ഐമാരായ സലീം രാജ്, ബിജു മാത്യു, എ.എസ്. സുബിന്‍, സി.പി.ഒമാരായ ബിബിന്‍ ബാബു, ഷിജു, ഷാജി, രമേശ്, സിബി, ജോജി, സിയാദ്, ജിഷ എന്നിവരാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തൃശൂർ: സ്വകാര്യ ഹോട്ടലിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭർത്താവ് കേറ്ററിങ് സ്ഥാപനം നടത്തുകയാണ്.
ഇവിടുത്തെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഗീതയും റിജോയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്‍റെ ട്രെയിനു പോകണമെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ സംഗീതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ ഭർത്താവ് അന്വേഷിച്ചെത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും.
Post A Comment: