ഇടുക്കി: ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അണക്കരയ്ക്ക് സമീപം ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകിട്ട് കുളത്തിന്‍റെ കരയിൽ ഇയാളുടെ ഫോണും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഏലത്തോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
10 വയസുകാരനു പീഡനം; 67കാരന് എട്ട് വർഷം തടവ്
തിരുവനന്തപുരം: പുസ്‌തകം വാങ്ങാനായി കടയിലെത്തിയ പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ വ്യാപാരിക്ക് എട്ട് വർഷം തടവ് ശിക്ഷ. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്തെ പ്രതിയുടെ കടയിലെത്തിയ അഞ്ചാം ക്ലാസുകാരനായ കുട്ടിയാണ് പീഡനത്തിനിരയായത്. കടയിൽ പുസ്തകം വാങ്ങാനെത്തിയതായിരുന്നു പത്തുവയസുകാരൻ. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി.
സംഭവത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞില്ല. കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയോട് വിവരം പറഞ്ഞത്. വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിന്‍റെ അംശം ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചിരുന്നു.
ചെറുമകന്‍റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിലുണ്ട്. 14 സാക്ഷികളും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
Post A Comment: