കൊച്ചി: നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കെ.പി.എസ്.സി നാടകങ്ങളിലൂടെയാണ് ലളിത സിനിമയിലെത്തിയത്.
കെ.എസ്. സേതുമാധവന്‍റെ കൂട്ടുകുടുംബമായിരുന്നു ആദ്യ സിനിമ. പത്താമത്തെ വയസിലാണ് ആദ്യമായി നാടക രംഗത്തെത്തിയത്. 550ലേറെ സിനിമകളിൽ അഭിനയിച്ചു. സഹോദരി, അമ്മ വേഷങ്ങളിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്‌തു.
മലയാളത്തിലും തമിഴ് സിനിമകളിൽ അഭിനയിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. രണ്ട് തവണ സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. അമരം, ശാന്തം എന്നീ സിനിമകളിലാണ് സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്.
ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനനം. മഹേശ്വരിയമ്മയെന്നാണ് യഥാർഥ പേര്. സംവിധായകൻ ഭരതനാണ് ഭർത്താവ്. നടൻ സിദ്ധാർഥ് ഭരതൻ മകനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: