ഇടുക്കി: കാഴ്ച്ചകളുടെ ഒരു വിസ്‌മയം തന്നെയുണ്ട് ഇടുക്കിയിൽ. പ്രകൃതി ഒരുക്കിയ ഇത്തരം കാഴ്ച്ചകൾക്ക് പുറമേ മനുഷ്യ നിർമിതമായ ഒരു കാഴ്ച്ചയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ മുട്ടയാണ് ഇപ്പോൾ ഇടുക്കിയിലെ പ്രധാന സംസാര വിഷയം. നെടുങ്കണ്ടത്തിന് സമീപം കല്ലാറിലാണ്, മുട്ടയുടെ ആകൃതിയില്‍ കെട്ടിടം നിർമിച്ചിരിയ്ക്കുന്നത്.
നിർമാണ രംഗത്ത് പലതരം ശൈലികൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് അപൂർവമാണ്. നിർമാണ മേഖലയില്‍ രണ്ട് ദശാബ്ദങ്ങളിലേറെയായി പ്രവര്‍ത്തിയ്ക്കുന്ന കല്ലാര്‍ സ്വദേശി ജയന്‍, പുതിയ ഓഫീസ് കെട്ടിടം നിർമിയ്ക്കാന്‍ ഉദേശിച്ചപ്പോള്‍, വ്യത്യസ്ഥ ശൈലി അവലംബിക്കണമെന്ന് നിശ്ചയിച്ചു. പല ഡിസൈനുകള്‍ തയ്യാറാക്കിയ ശേഷമാണ്, മുട്ടയുടെ ആകൃതി ഉറപ്പിച്ചത്.
കാഴ്ചയ്ക്ക് മാത്രമല്ല, സൗകര്യങ്ങളുടെ കാര്യത്തിലും മുന്‍പിലാണ് ഈ മുട്ട കെട്ടിടം. 500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതമായ, ഒറ്റ മുറിയിലുള്ള കെട്ടിടം പൂർണമായും പ്രകൃതി സൗഹൃദമാണ്. സമീപത്തെ മരങ്ങളെ സംരക്ഷിച്ച്, തണലും ലഭ്യമാകുന്ന തരത്തിലാണ് നിർമിതി. ജനാലകള്‍ ഇല്ല. പുറത്തേയ്ക്ക് ഉള്ളത് ഒറ്റ വാതില്‍ മാത്രം.
സൂര്യ പ്രകാശം കെട്ടിത്തിലേയ്ക്ക് ലഭ്യമാകാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ഥമായ നിർമാണ ശൈലി മൂലം, കെട്ടിടത്തിനുള്ളില്‍ അധികം ചൂടും അനുഭവപെടാറില്ല. മുട്ടകെട്ടിടം, നാട്ടുകാര്‍ക്കിടയില്‍ താരമായി മാറി കഴിഞ്ഞു. കെട്ടിടത്തിന്‍റെ കൗതുക കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
എ.എസ്.ഐയെ പഞ്ഞിക്കിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ
കോട്ടയം: പഞ്ചാരയടി ഭാര്യ പൊക്കിയതോടെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌ത എ.എസ്.ഐ വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ഞിക്കിട്ടു. കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ നടന്നത്. ഇതോടെ വനിതാ ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സ്ഥലം മാറ്റം നൽകി ഡിപ്പാർട്ട്മെന്‍റ് തലയൂരി. എന്നാൽ സംഭവം ജില്ലയിലെ പൊലീസ് സേനക്കാകെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്.
വിവാഹിതനായ എ.എസ്.ഐയും വനിതാ ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന പരിധിവിട്ട ബന്ധമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ നാളുകളായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ഇവർ കൈമാറിയിരുന്നു. അതിരാവിലെ മുതൽ അർധരാത്രി വരെ വാട്‌സാപ് ചാറ്റിൽ ഇരുവരും സന്ദേശങ്ങൾ കൈമാറുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം പതിവുപോലെ വനിതാ ഉദ്യോഗസ്ഥ എഎസ്‌ഐയുടെ ഫോണിലേക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്‌ഐയുടെ ഭാര്യ കയ്യോടെ പിടികൂടി. ഭാര്യയുടെ ചോദ്യം ചെയ്യല്‍ കടുത്തതോടെ എഎസ്‌ഐ തന്‍റെ ഫോണിലേക്കുള്ള പൊലീസുകാരിയുടെ നമ്പര്‍ വാട്‌സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്തു.
തുടര്‍ന്നു പിറ്റേന്ന് സ്റ്റേഷനില്‍ എത്തിയ ഇവരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പൊലീസുകാരി എഎസ്‌ഐയെ കൈവയ്ക്കുകയുമായിരുന്നു. ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും സംഗതി പുറത്തറിഞ്ഞു. സേനയ്ക്കു നാണക്കേടുണ്ടായ സംഭവത്തില്‍ ഇരുവരെയും സ്ഥലം മാറ്റി. സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേയാണ് സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ ഡിവൈഎസ്പിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
Post A Comment: