കൊല്ലം: പത്ത് വയസുള്ള ആൺകുട്ടിയെ നിർബന്ധിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. കോട്ടാത്തല തലയിണ ജംക്ഷനിൽ അജിത്ത് ഭവനിൽ അജീഷാണ് (29) അറസ്റ്റിലായത്.
കഴിഞ്ഞ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടിൽ പറഞ്ഞു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ പരാതിയിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് രാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. പുത്തൂർ ഐ.എസ്.എച്ച്.ഒ. സുബാഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തൃശൂർ: സ്വകാര്യ ഹോട്ടലിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭർത്താവ് കേറ്ററിങ് സ്ഥാപനം നടത്തുകയാണ്.
ഇവിടുത്തെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഗീതയും റിജോയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്‍റെ ട്രെയിനു പോകണമെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ സംഗീതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ ഭർത്താവ് അന്വേഷിച്ചെത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും.
Post A Comment: