ചെന്നൈ: ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്‍റിനുള്ളിൽ മാധ്യമ പ്രവർത്തകയ്ക്ക് മുന്നിൽ സ്വയം ഭോഗം ചെയ്‌ത യുവാവ് അറസ്റ്റിൽ. ചെന്നൈ മീനമ്പാക്കം സ്വദേശി ലക്ഷ്‌മൺ (23) ആണ് അറസ്റ്റിലായത്. ദക്ഷിണ റെയിൽവെ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഈ മാസം ഒൻപതിനായിരുന്നു സംഭവം.
നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് അതിക്രമം നടന്നത്. രാത്രി 9.40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്. ട്രെയിന്‍ പല്ലാവരം സ്റ്റേഷന്‍ കടന്നു പോയതിന് ശേഷം പ്രതിയായ യുവാവ് ലേഡീസ് കമ്പാര്‍ട്ട്മെന്‍റിലെത്തി യുവതിക്ക് നേരെ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധിച്ച യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഇത് കണ്ട യുവാവ് ട്രെയിന്‍ ക്രോംമ്പേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി ദൃശ്യങ്ങടക്കം കാട്ടി സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ ക്രോംമ്പേട്ടില്‍ നിന്ന് പിടികൂടി താമ്പരം റെയില്‍വേ പൊലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലില്‍ ജോലി ചെയ്യുന്ന യുവതി ദ്യശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
താൻ മാധ്യമ പ്രവർത്തകയാണെന്ന് അറിഞ്ഞിട്ടും ഐഡന്‍റിറ്റി കാർഡ് കണ്ടിട്ടും അയാൾ തന്‍റെ മുമ്പിൽ സ്വയം ഭോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടെന്ന് യുവതി വീഡിയോയിൽ പറഞ്ഞു. ഒന്നാമതായി, അവൻ ഒരു ലേഡീസ് കംപാർട്ട്മെന്‍റിൽ കയറാൻ പാടില്ലായിരുന്നു, പിന്നെ എങ്ങനെയാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ അയാള്‍ ധൈര്യപ്പെടുന്നത്?
ഞാൻ നിലവിളിച്ചപ്പോൾ അവൻ ചാടി കംപാർട്ട്മെന്‍റിൽ നിന്ന് പുറത്തിറങ്ങി, അവനോടൊപ്പം മറ്റ് നാലോ അഞ്ചോ പുരുഷന്മാർ ഉണ്ടായിരുന്നുവെങ്കിലോ, ഞാൻ തനിച്ചായിരുന്നെങ്കിലോ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു? ഈ സംഭവത്തിന് ശേഷമെങ്കിലും സർക്കാർ ഇതിനെതിരെ നടപടിയെടുക്കണം. സ്ത്രീകളുടെ കമ്പാർട്ടുമെന്‍റിനുള്ളിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കുകയോ രാത്രിയിൽ ഒരു ഗാർഡിനെ നിയോഗിക്കുകയോ വേണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇത് മറ്റ് സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകുമെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
പ്ലസ് ടു വിദ്യാർഥി ഹോട്ടലിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ഹോട്ടലിനു മുകളിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി ചുക്കേരി അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസമായി ഹോട്ടൽ മുറിയിലായിരുന്നു താമസം.
മൂന്നിനാണ് അലോൻസോ ഹോട്ടലിലെ 405-ാം നമ്പർ റൂമിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Post A Comment: