റിയാദ്: അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിൽ സൗദിയിൽ വ്യാപക നാശനഷ്‌ടം. റിയാദ് പ്രവിശ്യയിലെ സാജിറിലാണ് വ്യാപകമായ കാറ്റുണ്ടായത്. ഇവിടുത്തെ കെട്ടിടങ്ങൾക്കടക്കം കേടുപാടുകളുണ്ടായി. സാജിര്‍ നഗരത്തിലെ കാര്‍ വര്‍ക്ക്‌ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്.
ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയും പെയ്തു. വ്യവസായ ഏരിയയിലെ വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു.
തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഉടന്‍ തന്നെ സാജിര്‍ മുനിസിപ്പാലിറ്റി രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേല്‍ക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ആദിവാസി ബാലനെ ഒഴുക്കിൽപെട്ട് കാണാതായി
ഇടുക്കി: രക്ഷിതാക്കൾക്കൊപ്പം വനത്തിനുള്ളിൽ കുടംപുളി പറിക്കാൻ പോയ 12 വയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. പിരുമേട് ഗ്രാമ്പി വനത്തിനുള്ളിലാണ് സംഭവം നടന്നത്. ഗ്രാമ്പിയിൽ താമസിക്കുന്ന മാതവൻ- ഷൈല ദമ്പതികളുടെ മകൻ അജിത് (12) ആണ് ഒഴുക്കിൽപെട്ടത്. വെള്ളിയാഴ്ച്ച പകലായിരുന്നു സംഭവം. മാതവനും ഷൈലയ്ക്കുമൊപ്പമാണ് അജിത് ഗ്രാമ്പി വനത്തിനുള്ളിലേക്ക് പോയത്.
വനത്തിനുള്ളിലെ അരുവിയിൽ അകപ്പെട്ടാണ് അജിത്തിനെ കാണാതായത്. കുട്ടി ഒലിച്ചു പോയതിനു പിന്നാലെ മാതവൻ വനത്തിനു പുറത്തെത്തി നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളിൽ ഒന്നര കിലോമീറ്റോളം ഉള്ളിലാണ് സംഭവം നടന്നിരിക്കുന്നത്.
പിന്നീട് വിവരം അറിഞ്ഞ് പീരുമേട് പൊലീസ്, ഫയർ ഫോഴ്സ്, എൻ.റ്റി.ആർ.എഫ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്.
Post A Comment: