ചെന്നൈ: ഒപ്പമിരുന്നു കഞ്ചാവ് വലിക്കാൻ ആൺകുട്ടികൾക്ക് പെൺകുട്ടികളെ സപ്ലൈ ചെയ്‌ത യുവതിയുടെ തലതല്ലിപ്പൊളിച്ച് കാമുകൻ. തമിഴ്നാട് കന്യാകുമാരി കുളച്ചലിലാണ് സംഭവം നടന്നത്. പരുക്കേറ്റ യുവതി ചികിത്സയിലാണ്. സംഘം ചേർന്ന് കഞ്ചാവ് വലിക്കുന്നതിനായിട്ടാണ് ആൺകുട്ടികൾക്ക് യുവതി പെൺകുട്ടികളെ എത്തിച്ചു നൽകിയത്.
കോളെജ് വിദ്യാർഥിനിയായ യുവതിയുടെ താമസ സ്ഥലത്തായിരുന്നു കഞ്ചാവ് പാർട്ടി. എന്നാൽ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കാമുകൻ ഇവരെ എല്ലാവരെയും അടിച്ചോടിക്കുകയായിരുന്നു. കാമുകൻ, അവിടെയുണ്ടായിരുന്നു ആൺകുട്ടികളെയും പെൺകുട്ടികളെയും തല്ലിയോടിച്ചു. ഇത് തടയാൻ ശ്രമിച്ച കാമുകിയെയും യുവാവ് ആക്രമിച്ചു. യുവതി തലക്കടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.
നാഗർകോവിൽ സ്വദേശിനിയാണ് വിദ്യാർഥിനി. അജിൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് വലിക്കുന്നത് യുവാവിന്‍റെ ശ്രദ്ധയിൽ പെട്ടത്. ആണും പെണ്ണും ഒന്നിച്ചിരുന്നു വലിക്കുന്ന ജോയിന്‍റ് പാർട്ടികളിലായിരുന്ന യുവതി പങ്കെടുത്തിരുന്നത്. ലഹരിയുടെ പാരമ്യത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇവിടെ പതിവായിരുന്നു. അതിനായി സഹപാഠികളായ പെൺകുട്ടികളെ എത്തിച്ചിരുന്നതും നഗർകോവിൽ സ്വദേശിനിയായ വിദ്യാർഥിനിയായിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർഥിനിയുമായി അജിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
ഇതിനിടെയാണ് പാർട്ടി നടക്കുന്നത് അജിൻ അറിയുന്നത്. അർധരാത്രിയിൽ മതിൽ ചാടി വിദ്യാർഥിനിയുടെ താമസ സ്ഥലത്തെത്തിയ അജിൻ ആക്രമണം അഴിച്ചുവിട്ടു. ആൺ സുഹൃത്തുക്കളെയടക്കം എല്ലാവരെയും തല്ലിയോടിച്ചു. ഒടുവിൽ അജിന്‍റെ ആക്രമണത്തിൽ വിദ്യാർഥിനിക്കും പരിക്കേൽക്കുകയായിരുന്നു.
എന്നാൽ അജിനായി പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ്, കൂട്ടത്തിലുണ്ടായിരന്ന മറ്റൊരു പെൺകുട്ടി പാർട്ടിക്ക് പിന്നിലെ യാതാർഥ്യം പുറത്തുപറയുന്നത്. തന്നെ മദ്യപിക്കാനെന്ന് പറഞ്ഞാണ് വിളിച്ച് കൊണ്ടുപോയതെന്നും, അവിടെ പെൺകുട്ടികൾ മാത്രമേ ഉണ്ടാകുമെന്നാണ് പറഞ്ഞതെന്നും, ജോയിന്‍റ് ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നു എന്നു പറഞ്ഞാണ് പെൺകുട്ടിയുടെ ഓഡിയോ. പെൺകുട്ടിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
നാല് വയസുകാരന്‍റെ കാല് പൊള്ളിച്ചു
പാലക്കാട്: നാല് വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചു. കുട്ടിയുടെ കാൽ സ്റ്റൗവിൽവച്ചു പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ രഞ്ജിത, സുഹൃത്ത് ഉണ്ണികൃഷ്‌ണൻ എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്‌തു.
കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാൽപാദത്തിന്‍റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ വയർ ഉപയോഗിച്ച് ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Post A Comment: