വിശാഖപട്ടണം: റോഡിൽവച്ച് അമ്മയെ കയറിപിടിച്ചയാളെ മകൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അല്ലിപുരം സ്വദേശികളാണ് മൂവരും. റോഡിലൂടെ നടന്നു വരുമ്പോൾ മദ്യലഹരിയിലായിരുന്ന ശ്രീനു എന്നയാളാണ് ഗൗരിയെന്ന സ്ത്രീയെ കടന്നു പിടിച്ചത്. ഗൗരി ഇക്കാര്യം 23 വയസുള്ള മകൻ പ്രസാദിനോട് പറഞ്ഞു. സംഭവം അറിഞ്ഞ പ്രസാദ് ശ്രീനുവിനെ കല്ലുകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ഗൗരിയുടെ കയ്യില്‍ കയറിപ്പിടിച്ച ശ്രീനു ഇവരെ ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും അനുനയിപ്പിച്ച് മാറ്റി വിട്ടത്.
അമ്മയുമായിട്ടാണ് സിനിമാ സ്‌റ്റൈലില്‍ പ്രസാദ് ശ്രീനുവിനെ അന്വേഷിച്ചിറങ്ങിയത്. റോഡില്‍ വച്ച് കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് ദേഷ്യം സഹിക്കാതെ വന്ന പ്രസാദ് റോഡില്‍ കിടന്ന ഒരു കല്ലെടുത്ത് ശ്രീനുവിന്‍റെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന സമയം എല്ലാത്തിനും ദൃക്‌സാക്ഷിയായി ഗൗരിയും സമീപത്ത് ഉണ്ടായിരുന്നു.
ശ്രീനു മരിച്ചുവെന്ന് ഉറപ്പായതോടെ പ്രസാദും ഗൗരിയും അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ സംഭവങ്ങളെല്ലാം കൃത്യമായി പതിഞ്ഞിരുന്നു. പ്രസാദ് കൊലപാതകം നടത്തുന്നതും ശേഷം അമ്മയ്‌ക്കൊപ്പം അവിടെനിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: