മലപ്പുറം: ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർഥിച്ച് മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് 13 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
മലപ്പുറം സ്വദേശിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിൽ കൺവെൻഷനെത്തിയപ്പോഴാണ് പാസ്റ്റർ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്.
അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടിൽ പ്രാർഥന നടത്തണമെന്നും ധരിപ്പിച്ചു. ഇവരുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴും പിന്നീട് ബന്ധുവീട്ടിൽ വെച്ചും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
വാഴക്കുല മോഷണം; കട്ടപ്പനയിൽ നാല് പേർ പിടിയിൽ
ഇടുക്കി: പാകമായ വാഴക്കുലകൾ രാത്രിയിൽ വെട്ടിമാറ്റി മാർക്കറ്റിലെത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. കട്ടപ്പന മുളകരമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും വാഴക്കുലകൾ മോഷ്‌ടിച്ചു കടത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാല് പേർ പിടിയിലായത്.
കല്യാണത്തണ്ട് വെട്ടികാവുങ്കൽ ഷൈജു(19), ബന്ധുവായ ഇരട്ടയാർ സ്വദേശി വെട്ടികാവുങ്കൽ സുനിൽ (25), കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത്(27), ഇവരുടെ സുഹൃത്തായ 17 വയസുകാരൻ എന്നിവരാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. മുളകരമേട് സ്വദേശിയായ ജെയിംസ് എന്നയാളുടെ തോട്ടത്തിൽ കയറി ഏഴ് വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്.
തുടർന്ന് മറ്റൊരു സുഹൃത്തിന്‍റെ കാർ വാങ്ങി ഇതിൽ കട്ടപ്പന ചന്തയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എസ്.എച്ച്.ഒ. വിശാൽ ജോൺസന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ് കുമാർ, എസ്.ഐ. റ്റി.എസ്. ഷാജി, സി.പി.ഒമാരായ സുമേഷ് തങ്കപ്പൻ, അനൂപ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.
Post A Comment: