പാലക്കാട്: ഒൻപത് വയസുള്ള പെൺകുട്ടിയെ മദ്രസ്ക്കുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വർഷം കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതിയാണ് മദ്രസാ അധ്യാപകൻ നൗഷാദ് ലത്തീഫിനെ (38) കഠിന തടവിനും 1,75,000 രൂപ പിഴയീടാക്കാനും ശിക്ഷിച്ചത്.
2018 ജൂലൈ മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള കാലയളവിലാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക ഇരയ്ക്ക് നല്‍കാനും വിധിയായി.
അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അന്നത്തെ എസ്‌ഐമാരായ പി. വിഷ്ണു, എം.സി. റെജി കുട്ടി എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post A Comment: