ഇടുക്കി: വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് മരണപ്പെട്ട രണ്ടര വയസുകാരിയുടെ സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടത്തും. കട്ടപ്പന, കാഞ്ചിയാർ അപ്പാപ്പൻപടിക്ക് സമീപം തുരുത്തിക്കാട് സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ ഏക മകൾ ഹൃദികയാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സജേഷ് വാഹനം സ്റ്റാർട്ട് ചെയ്‌ത് പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. വീടിനുള്ളിൽ മുത്തച്ഛനൊപ്പമായിരുന്ന കുട്ടി ഓടി ഓട്ടോറിക്ഷയ്ക്ക് പിന്നിലെത്തിയത് അറിയാതെയാണ് സജേഷ് വാഹനം പിന്നോട്ടെടുത്തത്.
കുട്ടി അടിയിൽ പോയത് അറിഞ്ഞതും കുട്ടിയെ എടുത്ത് സജേഷ് കാറിൽ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ലബ്ബക്കടയിൽവച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലേക്ക് ഇടിച്ചു കയറി. പിന്നീട് മറ്റൊരു കാറിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്‌ടമായിരുന്നു.
പതിവുപോലെ ഓട്ടോറിക്ഷയുമായി സജേഷ് പുറത്തേക്കിറങ്ങുകയായിരുന്നു തിങ്കളാഴ്ച്ച. ഈ സമയത്ത് കുട്ടി മുത്തച്ഛനൊപ്പം കട്ടിലിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ മുത്തച്ഛൻ ശുചി മുറിയിൽ പോയ സമയത്താണ് കുട്ടി പുറത്തേക്കിറങ്ങി ഓട്ടോക്ക് പിന്നിലെത്തിയത്. കുട്ടി പുറത്തേക്ക് ഓടുന്നത് ആരും കണ്ടതുമില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: