ഇടുക്കി: മൊബൈൽ ഫോൺ ഓൺലൈനിൽ ബുക്ക് ചെയ്‌ത വീട്ടമ്മയ്ക്ക് പൗഡർ ടിൻ ലഭിച്ച സംഭവത്തിൽ കള്ളൻ കൈയോടെ പിടിയിൽ. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് കള്ളനെ കൈയോടെ പൊലീസ് പിടികൂടിയത്. ഓൺലൈൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി ബോയ് ആണ് ഫോണിനു പകരം പൗഡർ ടിൻ പാഴ്‌സൽ ചെയ്‌ത് വീട്ടിലെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
സമാനമായി മൂന്ന് ഫോൺ വന്നിടത്ത് ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. അതേസമയം പരാതിക്കാരിക്ക് ഫോണിന്‍റെ വില നൽകിയതോടെ കേസില്ലാതെ സംഭവം ഒതുക്കി തീർത്തു. സന്യാസിയോട, നെടുങ്കണ്ടം സ്വദേശികളാണ് തട്ടിപ്പിനിരയായത്.
വില കൂടിയ ഫോൺ വാങ്ങുന്നവരുടെ ഫോൺ എത്തുമ്പോൾ അതിന് പകരം വില കുറഞ്ഞ ഫോൺ അതേ ബോക്സിൽ കയറ്റി എത്തിയ ഫോൺ കൈവശപ്പെടുത്തുകയാണ് ഡെലിവറി ചെയ്തിരുന്നത്. മുണ്ടിയെരുമയിലെ സർക്കാർ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനായി ഭാര്യ ഓൺലൈനായി ഓർഡർ ചെയ്‌ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡർ ടിൻ എത്തിയത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസിലും, ഗുണഭോക്തൃ കോടതിയിലും വീട്ടമ്മ പരാതി നൽകിയിരുന്നു. ഡെലിവറി ബോയ് പണം തിരികെ നൽകിയതോടെ പരാതി പിൻവലിച്ചു.
16,999 രൂപയ്ക്കാണ് യുവതി ഫോൺ ബുക്ക് ചെയ്തത്. 16ന് ഡെലിവറി ബോയ് വിളിച്ച് ഫോൺ എത്തിയെന്ന വിവരം അറിയിച്ചു. ഭർത്താവ് ഫോൺ വാങ്ങാനായി ടൗണിലെത്തി ഫോൺ കവർ പൊട്ടിച്ച് നോക്കാൻ ശ്രമിച്ചെങ്കിലും ഡെലിവറി ബോയി വിസമ്മതിച്ചു. ക്യാഷ് ഓൺ ഡെലിവറി നടത്തി ഫോൺ വാങ്ങി. പ്രോസസിങ് ചാർജുകൾ അടക്കം 17,028 രൂപ കൈമാറി. ഫോൺ വാങ്ങിയ ശേഷം വീട്ടിൽ എത്തിച്ച് ഫോൺ കവർ തുറന്നപ്പോഴാണ് പൗഡർ ടിന്നുകൾ കണ്ടത്.
നെടുങ്കണ്ടം സിഐ ബി.എസ്.ബിനു, എസ്ഐ ജി.അജയകുമാർ, സുനിൽ മാത്യൂ, ജേക്കബ് യേശുദാസ്, ദീപു മോഹൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
യുവതിയെ ആൾക്കൂട്ടം നോക്കി നിൽക്കെ നഗ്നയാക്കി കുളിപ്പിച്ച് ഭർത്താവ്
പൂനെ: ആൺകുട്ടിയുണ്ടാവാൻ യുവതിയെ ആൾക്കൂട്ടത്തിനിടെ നഗ്നയാക്കി കുളിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. പൂനെ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യയ്ക്കാണ് ദുർഗതിയുണ്ടായത്. അടുത്ത കുട്ടി ആണായി പിറക്കുന്നതിന് വെള്ളച്ചാട്ടത്തിൽ നഗ്നയായി കുളിക്കണമെന്ന് പ്രദേശത്തെ ഒരു മന്ത്രവാദി നിർദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് യുവതിയെ നിർബന്ധിച്ച് നഗ്നയാക്കി കുളിപ്പിച്ചത്. ആദ്യത്തെ കുട്ടികൾ പെൺകുട്ടികളായതോടെയാണ് ബിസിനസുകാരനായ ഭർത്താവ് മന്ത്രവാദിയെ സമീപിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇയാൾ ഭാര്യയെ വെള്ളച്ചാട്ടത്തിൽ നഗ്നയാക്കി കുളിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ വെള്ളച്ചാട്ടത്തിലെത്തിച്ചു.
ഇവിടെ ഈ സമയത്ത് നിരവധി പേർ കുളിക്കാനും വെള്ളാച്ചാട്ടം കാണാനും എത്തിയിരുന്നു. ഇവരുടെ മുമ്പിൽ വച്ച് യുവതിയെ വസ്ത്രം അഴിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇറക്കി വിടുകയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകി. വിവാഹം കഴിച്ചതു മുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ആൺകുട്ടി ജനിക്കാനായി നിരവധി തവണ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.
Post A Comment: