തിരുവനന്തപുരം: കോൺവന്‍റിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കഠിനംകുളത്തെ കോൺവെന്‍റിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോണ്‍വെന്‍റിന്‍റെ മതില്‍ ചാടിയാണ് പ്രതികള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഭാര്യ തല്ലി; ഭർത്താവ് താമസം പന മരത്തിനു മുകളിൽ
ലക്‌നൗ: ഭാര്യയെ പേടിച്ച് ഭർത്താവ് ഒരു മാസമായി അന്തിയുറങ്ങുന്നത് 80 അടി ഉയരമുള്ള പനയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നാണ് വിചിത്രമായ വാർത്ത പുറത്തു വരുന്നത്. കോപഗഞ്ച് മേഖലയിൽ താമസിക്കുന്ന 42 കാരനായ രാം പ്രവേഷാണ് പനയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു.
ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്‍റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴത്തെ പതിവ്.
ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ വീഡിയോ എടുത്തു. വിചിത്രമായ സംഭവം അറിഞ്ഞ് ഇയാളെ കാണാൻ നിരവധി പേർ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്.
അതേസമയം ഇയാൾ പനമരത്തിനു മുകളിൽ താമസമാക്കിയതോടെ സമീപത്തെ സ്ത്രീകളുടെ ഉറക്കം നഷ്ടമായി. ഇയാൾ മുകളിൽ നിന്നും വീടുകളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുമോയെന്ന ഭയമാണ് സ്ത്രീകൾക്ക്.
Post A Comment: