ഡോക്‌ടറെ കാണിക്കാൻ കുട്ടിയുടെ ജനനേന്ദ്രിയത്തിന്‍റെ ചിത്രം പകർത്തിയ പിതാവിന് കിട്ടിയത് എട്ടിന്‍റെ പണി. സാൻഫ്രാൻസിസ്കോയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അശ്ലീല ചിത്രം പകർത്തിയ പിതാവ് ഇപ്പോൾ അന്വേഷണം നേരിടുകയാണ്.
കോവിഡ് വ്യാപനം ഉണ്ടായ 2021 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പുറത്തിറങ്ങാൻ നിയന്ത്രണം ഉണ്ടായിരുന്ന സമയമായിരുന്നു ഇത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അണുബാധ കണ്ടതിനെ തുടർന്ന് പിതാവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഫോൺ ചെയ്‌ത് കാര്യം പറഞ്ഞു.
ഇവിടുത്തെ നേഴ്‌സാണ് അണുബാധയുടെ ചിത്രം പകർത്തി അയക്കാൻ നിർദേശിച്ചത്. ഉടൻ തന്നെ കുട്ടിയുടെ പിതാവ് ജനനേന്ദ്രിയ ഭാഗത്തെ ചിത്രം പകർത്തി അയച്ചു കൊടുക്കുകയും ചെയ്‌തു. ചിത്രം പരിശോധിച്ച ഡോക്‌ടർ മരുന്നും നിർദേശിച്ചു.
എന്നാൽ സംഭവം നടന്നതിനു പിന്നാലെ ഗൂഗിൾ പിതാവിന്‍റെ ഫോണിലെ വിവരങ്ങൾ നഷ്‌ടപ്പെടുത്തുകയായിരുന്നു. ഒരു ദശാബ്ദത്തോളമായി ഫോണിലും ഗൂഗിൾ അക്കൗണ്ടിലും ശേഖരിച്ചുവച്ച കോൺടാക്റ്റുകൾ, ഇ മെയിലുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഇയാളുടെ ഫോണിൽ നിന്നും നഷ്‌ടമായി.
ഇയാൾ പകർത്തിയ ചിത്രം കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിനു തെളിവായി ഗൂഗിളിന്‍റെ അൾഗോരിതം തിരിച്ചറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. ചൈൽഡ് പോൺ ഉള്ളടക്കങ്ങളും മറ്റ് നിയമവിരുദ്ധ ഉള്ളടക്കങ്ങളുമെല്ലാം തങ്ങളുടെ പ്ലാറ്റ് ഫോമുകളിൽ ശേഖരിക്കപ്പെടാതിരിക്കാനും കൈമാറ്റം ചെയ്യപ്പെടാതിരിക്കാനും കമ്പനികൾ നിരന്തരമെന്നോണം ഡാറ്റ പരിശോധിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെയാണ് ഇതിൽ പരിശോധനകൾ നടത്തുന്നത്.
കുട്ടിയുടെ പിതാവ് തന്‍റെ ഫോൺ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. ഗൂഗിൾ കലണ്ടർ, ഫോട്ടോസ് എന്നിവയിലേക്കെല്ലാം ഫോണിലെ ഉള്ളടക്കങ്ങൾ ബാക്കപ്പ് ചെയ്യപ്പെട്ടു. കുഞ്ഞിന്‍റെ ചിത്രം പകർത്തി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഗൂഗിളിന്‍റെ സേവന വ്യവസ്ഥകൾ ലംഘിക്കുന്ന തന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിപ്പ് ലഭിച്ചത്. ഇതിനു പുറമേ പൊലീസിലേക്കും ഗൂഗിൾ വിവരം കൈമാറിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗഞ്ചാം സ്വദേശിയായ കൃഷ്‌ണ റൗട്ടാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് ക്രൂരത ചെയ്‌തതെന്ന് യുവാവ് പറഞ്ഞു. ഗുജറാത്തിലെ ജോലി സ്ഥലത്ത് കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാക്കൾ തന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് തിരുകി കയറ്റുകയായിരുന്നു.
എന്നാൽ ഇക്കാര്യം ആരോടും പറയാതെ ഇയാൾ നാട്ടിലേക്ക് മടങ്ങി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ എംകെസിജി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമണം നടന്ന് 10 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. യുവാവിന്‍റെ ആരോഗ്യ നില ഇപ്പോൾ തൃപ്‌തികരമാണ്.
Post A Comment: