www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്‌ത് കൊന്നു; 29 കാരൻ അറസ്റ്റിൽ

Share it:



നാംഖാന: ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ 29 കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാളിലാണ്  ക്രൂരമായ സംഭവം നടന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിൽ നോർത്ത് ചന്ദൻപിഡി മേഖലയിലെ പ്രദ്യൂത് ഭൂയയാണ് അറസ്റ്റിലായത്. പശുവിന്‍റെ ഉടമ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.  

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍വാസി തന്‍റെ വീടിന് പിന്നിലെ കന്നുകാലി തൊഴുത്തില്‍ കയറി ഒരു പശുവിനെ ബലാത്സംഗം ചെയ്തെന്നായിരുന്നു ഉടമ ആരതിയുടെ പരാതി. തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരമാണ് പ്രദ്യുതിനെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച കാക്ദ്വീപ് സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രദ്യുതിനെതിരെ മുമ്പും പരാതികളുണ്ടെന്ന് പ്രദേശിവാസികള്‍ പറയുന്നു. ഇയാള്‍ ആട്, വാഹനങ്ങള്‍, പച്ചക്കറികള്‍ അടക്കമുള്ളവ മോഷ്ടിച്ചെന്നാണ് പരാതി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് വിദ്യാർഥികൾ

ധൂംക: പരീക്ഷയ്ക്ക് മാർക്ക് കുറച്ച അധ്യാപകനെ വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് തല്ലി. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം നടന്നത്. അധ്യാപകൻ പരീക്ഷയ്ക്ക് ബോധപൂർവം മാർക്ക് കുറച്ചെന്നാരോപിച്ചായിരുന്നു മർദനം. 12 വിദ്യാര്‍ഥികളുള്ള ക്ലാസില്‍ 11 പേര്‍ക്ക് ഡബിള്‍ ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാര്‍ഥികളെ ഇതിന് പ്രേരിപ്പിച്ചത്.

സംഭവത്തിനെതിരെ സ്‌കൂള്‍ അധികൃതര്‍ പരാതി നൽകാന്‍ തയ്യാറായിട്ടില്ല. പരാതിപ്പെടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ പൊലീസും ഇതുവരെ കേസ് എടുത്തിട്ടില്ല. 

അധ്യാപകനെ കൂടാതെ സ്‌കൂളിലെ ക്ലര്‍ക്കിനും മര്‍ദനമേറ്റു. ഇരുവരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 200 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് പറയുന്നു.

സ്‌കൂളിലെ പ്രധാന അധ്യാപകനും കണക്ക് ടീച്ചറുമാണ് മര്‍ദ്ദനമേറ്റയാള്‍. വിദ്യാര്‍ഥികള്‍ തോറ്റത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്ന് വ്യക്തമല്ലെന്നും മാര്‍ക് ഷീറ്റുകള്‍ കാണിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ് തയ്യാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.


Share it:

Crime

Post A Comment: