തിരക്കുള്ള ട്രെയിനു മുകളിലേക്ക് വലിഞ്ഞു കയറാൻ ശ്രമിച്ച് സ്ത്രീ. ബംഗ്ലാദേശിലെ ഒരു റെയിൽവെ സ്റ്റേഷനിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. fresh_outta_stockz എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോ അതിവേഗം വൈറലായി മാറി. ബംഗ്ലാദേശിലെ റെയിൽവെ സ്റ്റേഷനിൽ മറ്റൊരു തിരക്കുള്ള ദിവസം എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സംഭവം എന്നാണ് നടന്നതെന്ന് വ്യക്തമല്ല.
ഇവിടെ ട്രെയിനിൽ സീറ്റ് ലഭിക്കാതെ യാത്രക്കാർ ട്രെയിനിനു മുകളിൽ യാത്ര ചെയ്യുന്നത് സാധാരണമാണ്. ഇത്തരത്തിൽ ട്രെയിനിനു മുകളിലേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ഇന്‍റർസിറ്റി എക്സ്പ്രസിനു മുകളിലേക്കാണ് സ്ത്രീ വലിഞ്ഞു കയറാൻ ശ്രമിക്കുന്നത്.
ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് യുവതിയുടെ അഭ്യാസം. ജനൽകമ്പിയിൽ ചവിട്ടി ട്രെയിനിനു മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന യുവതിയെ ട്രെയിനിനു മുകളിലുള്ള ചിലർ സഹായിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ പലതവണ ശ്രമിച്ചിട്ടും യുവതിക്ക് ട്രെയിനിനു മുകളിലേക്ക് കയറാൻ സാധിക്കുന്നില്ല.
ഇതിനിടെ അവിടെ എത്തിയ ഒരു റെയിൽവെ ഉദ്യോഗസ്ഥൻ സ്ത്രീയെ മാറ്റുന്നതും വീഡിയോയിൽ കാണാം. ബംഗ്ലാദേശിലെ ജനസംഖ്യാ വർധനയാണ് ഈ അവസ്ഥയ്ക്ക് കാരണമമെന്നാണ് പലരും കമന്‍റ് ചെയ്‌തിരിക്കുന്നത്. നിരവധി പേർ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
13 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷ
മലപ്പുറം: ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർഥിച്ച് മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് 13 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
മലപ്പുറം സ്വദേശിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിൽ കൺവെൻഷനെത്തിയപ്പോഴാണ് പാസ്റ്റർ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടിൽ പ്രാർഥന നടത്തണമെന്നും ധരിപ്പിച്ചു.
ഇവരുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴും പിന്നീട് ബന്ധുവീട്ടിൽ വെച്ചും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി.
Post A Comment: