www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡിഎൻഎ തെളിവായി; അമ്മയെ പീഡിപ്പിച്ച പിതാവിനെ 30 വർഷങ്ങൾക്കിപ്പുറം കുടുക്കി മകൻ

Share it:



ഷാജഹാൻപൂർ: അമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതികളെ 30 വർഷങ്ങൾക്ക് ശേഷം മകൻ കുടുക്കി. ഷാജഹാൻപൂരിലാണ് വിചിത്രമായ സംഭവം നടന്നത്. 12 വയസുള്ളപ്പോൾ അമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സഹോദരൻമാരായ മുഹമ്മദ് റാസി, നഖി ഹസൻ എന്നിവരെയാണ് മകൻ കുടുക്കിയത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 13-ാം വയസിലാണ് മകനു ജൻമം നൽകിയത്.

വർഷങ്ങൾക്ക് ശേഷം താൻ പീഡനത്തെ തുടർന്ന് ജനിച്ചതാണെന്ന് മനസിലായ മകൻ അമ്മയോടൊപ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. 2020ലാണ് ഇവർ സദാർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ വർഷങ്ങൾ മുമ്പുള്ള സംഭവമായതിനാൽ അന്വേഷിക്കാൻ മാർഗമില്ലായിരുന്നു.  

പ്രതികളുടെ പേരുകള്‍ പോലും അറിയാതിരുന്നതിനാല്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രതികളുടെ ചിത്രങ്ങളോ ബന്ധപ്പെടാനുള്ള വിവരങ്ങളുടെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ ആയതിനാല്‍ തെളിവുകള്‍ ലഭിക്കാനുള്ള പ്രയാസങ്ങളും പൊലീസ് ചൂണ്ടിക്കാട്ടി.

ഇതോടെ അഭിഭാഷകനായ മുഹമ്മദ് മുക്താര്‍ ഖാനെ അമ്മയും മകനും സമീപിച്ചു. അങ്ങനെ 2020 ഓഗസ്റ്റില്‍ സിജിഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം നടത്താനും എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഒടുവില്‍ 2021 മാര്‍ച്ച് 21ന് സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതരായ രണ്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാജഹാന്‍പുരില്‍ നിന്ന് റാസിയെയും ഹസനെയും അറസ്റ്റ് ചെയ്തത്.

2021 ജൂണില്‍ അതിജീവിതയുടെ മകന്‍റെ ഡിഎന്‍എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഏപ്രില്‍ 2022ലാണ് പ്രതികളുടെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചത്. പരിശോധനയില്‍ നഖി ഹസന്‍റെ ഡിഎന്‍എയും അതിജീവിതയുടെ ഡിഎന്‍എയും ചേരുന്നുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ അതിജീവിതയുടെ മകന്‍റെ പിതാവ് നഖി ഹസനാണെന്ന് തെളിഞ്ഞു. ഇരുവരും ഒളിവില്‍ പോയെങ്കിലും ഹൈദരാബാദില്‍ നിന്ന് ഒടുവില്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

15 കാരി ഗർഭിണി; 24 കാരന് 62 വർഷം തടവ് ശിക്ഷ 

ഇടുക്കി: വിവാഹ വാഗ്ദാനം നൽകി 15 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിന് 62 വർഷം തടവ് ശിക്ഷയും പിഴയും. ഇടുക്കി പോക്‌സോ കോടതിയാണ് ദേവികുളം സ്വദേശി ആൽവിന് ശിക്ഷ വിധിച്ചത്. പ്രതി ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം. 

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹ വാദ്ഗാനം നൽകി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് 40 വർഷം തടവും, ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടുന്നതാണ് ശിക്ഷ. ഇതിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 40 വർഷമാകും പ്രതി ജയിലിൽ കഴിയേണ്ടി വരിക. മറ്റു ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 


Share it:

Crime

Mostreaded

Post A Comment: