പൂനെ: ആൺകുട്ടിയുണ്ടാവാൻ യുവതിയെ ആൾക്കൂട്ടത്തിനിടെ നഗ്നയാക്കി കുളിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. പൂനെ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യയ്ക്കാണ് ദുർഗതിയുണ്ടായത്. അടുത്ത കുട്ടി ആണായി പിറക്കുന്നതിന് വെള്ളച്ചാട്ടത്തിൽ നഗ്നയായി കുളിക്കണമെന്ന് പ്രദേശത്തെ ഒരു മന്ത്രവാദി നിർദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് യുവതിയെ നിർബന്ധിച്ച് നഗ്നയാക്കി കുളിപ്പിച്ചത്. ആദ്യത്തെ കുട്ടികൾ പെൺകുട്ടികളായതോടെയാണ് ബിസിനസുകാരനായ ഭർത്താവ് മന്ത്രവാദിയെ സമീപിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇയാൾ ഭാര്യയെ വെള്ളച്ചാട്ടത്തിൽ നഗ്നയാക്കി കുളിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ വെള്ളച്ചാട്ടത്തിലെത്തിച്ചു.
ഇവിടെ ഈ സമയത്ത് നിരവധി പേർ കുളിക്കാനും വെള്ളാച്ചാട്ടം കാണാനും എത്തിയിരുന്നു. ഇവരുടെ മുമ്പിൽ വച്ച് യുവതിയെ വസ്ത്രം അഴിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇറക്കി വിടുകയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകി. വിവാഹം കഴിച്ചതു മുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ആൺകുട്ടി ജനിക്കാനായി നിരവധി തവണ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
പ്രണയം; 16 കാരനെ കുത്തിക്കൊന്നു
ലക്‌നൗ: പെൺകുട്ടിയുമായി പ്രണയത്തിലായതിന്‍റെ പേരിൽ 16 കാരനെ ബന്ധുക്കൾ കുത്തി കൊന്നു. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സൂരജ് ചൗഹാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഗ്രാമത്തിലെ വയലില്‍ മൃതദേഹം കണ്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകില്‍ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്.
സൂരജിന്‍റെ അമ്മാവന്‍ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് പോയത്. പിറ്റേ ദിവസം കടയില്‍ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത് എന്നാണ് സൂരജിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ യുവാക്കളുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി സൂരജ് സ്‌നേഹത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ സൂരജും ഇവരും തമ്മില്‍ തര്‍ക്കവും, സൂരജിന് ഇവരില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനാലാണ് സൂരജിനെ കൊലപ്പെടുത്തിയെന്ന് സൂരജിന്‍റെ അമ്മാവന്‍ രാംതേജ് പരാതിയില്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെയും കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ദരിയാബാദ് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഡിപി ശുക്ല പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post A Comment: