www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

Share it:

man-died-while-eating-porotta-idukki


ഇടുക്കി: പാഴ്‌സൽ വാങ്ങിയ പൊറോട്ട ലോറിയിൽ ഇരുന്നു കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ക്ലീനർ മരിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. പന്നിയാർ ചുണ്ടൽ ഗാന്ധിഗ്രാം കോളനിയിൽ താമസിക്കുന്ന ബാലാജി (34) ആണ് മരിച്ചത്.  

തിങ്കളാഴ്ച്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. തോട്ടങ്ങളിലേക്ക് വളം കൊണ്ടുവരുന്ന ലോറിയിലെ ക്ലീനറായിരുന്നു ബാലാജി. തിങ്കാളാഴ്ച്ച സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ വളം ഇറക്കിയതിനു ശേഷം മടങ്ങും വഴി കട്ടപ്പന ടൗണിൽ നിന്നും പൊറോട്ട വാങ്ങി. വാഹനത്തിൽ ഇരുന്നു തന്നെ പൊറോട്ട കഴിക്കുന്നതിനിടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്ന ലോറി ഡ്രൈവർ ബാലാജിയെ ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിലെത്തിച്ചു. എന്നാൽ ഇതിനോടകം മരണം സംഭവിച്ചിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും തിടുക്കപ്പെട്ട് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതാവാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ: ശാന്തി. അർജുൻ, അശ്വിൻ എന്നിവർ മക്കളാണ്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പ്രണയം; 16 കാരനെ കുത്തിക്കൊന്നു

ലക്നൗ: പെൺകുട്ടിയുമായി പ്രണയത്തിലായതിന്‍റെ പേരിൽ 16 കാരനെ ബന്ധുക്കൾ കുത്തി കൊന്നു. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സൂരജ് ചൗഹാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഗ്രാമത്തിലെ വയലില്‍ മൃതദേഹം കണ്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകില്‍ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

സൂരജിന്‍റെ  അമ്മാവന്‍ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് പോയത്. പിറ്റേ ദിവസം കടയില്‍ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത് എന്നാണ് സൂരജിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ യുവാക്കളുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി സൂരജ് സ്‌നേഹത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ സൂരജും ഇവരും തമ്മില്‍ തര്‍ക്കവും, സൂരജിന് ഇവരില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനാലാണ് സൂരജിനെ കൊലപ്പെടുത്തിയെന്ന് സൂരജിന്‍റെ അമ്മാവന്‍ രാംതേജ് പരാതിയില്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെയും കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ദരിയാബാദ്  പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഡിപി ശുക്ല പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 


Share it:

Idukki

Mostreaded

Post A Comment: