ഹൈദ്രാബാദ്: തെരുവിൽ നിന്നെടുത്തുകൊണ്ടുവന്ന പൂച്ച കാരണം യുവാവ് കൊല്ലപ്പെട്ടു. ഇജാസ് ഹുസൈൻ എന്നയാളാണ് കൊല്ലപ്പെട്ടത്. 17 കാരനാണ് ഇയാളെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. അപകട മരണമെന്ന് കരുതിയ മരണം വിജിലൻസ് അന്വേഷിച്ചതോടെയാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
തെരുവിൽ നിന്നാണ് ഇജാസ് ഹുസൈൻ പൂച്ചയെ എടുത്തുകൊണ്ട് വന്നത്. എന്നാൽ പൂച്ചയുടെ കരച്ചിലും ബഹളവും സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 17 കാരൻ പൂച്ചയുടെ ഉടമയായ ഇജാസിനെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം നടന്നത്.
രംഗ റെഡ്ഡി ജില്ലയിലെ കോതുരു മണ്ഡലിലെ നല്ലപൂര്‍ സ്വദേശി ഹരിശ്വര്‍ റെഡ്ഡി എന്ന യുവാവും പതിനേഴുകാരനും ഡോ. മേനോന്‍റെ എന്നയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മിഥിലനഗര്‍ എന്ന സ്ഥലത്തായിരുന്നു താമസം.
അസം സ്വദേശിയായ ഇജാസ് ഹുസൈനും ഇയാളുടെ സുഹൃത്തായ ബ്രാന്‍ സ്റ്റില്ലിംഗ് എന്ന ആളും ഇതേ വീട്ടില്‍ തൊട്ടടുത്ത മുറിയിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവര്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 20ന് രാത്രിയില്‍ ജോലികഴിഞ്ഞ് മടങ്ങവേ ഇജാസും ബ്രൗണും വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പൂച്ചയെ കണ്ടു. അവര്‍ അതിനെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു.
എന്നാല്‍ ഈ പൂച്ചയുടെ കരച്ചിലിനെ തുടര്‍ന്ന് ഉറക്കം നഷ്ടമായ കൗമാരക്കാരന്‍ ദേഷ്യത്തോടെ അവരുടെ മുറിയിലേക്ക് പോയി ഇജാസുമായി വഴക്കിടുകയും ചെയ്‌തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പ്രതി ഇജാസ് ഹുസൈനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഇജാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇജാസ് മരിച്ചത്.
ശനിയാഴ്ച ആണ് സംഭവം പുറം ലോകമറിയുന്നത്. നഗരത്തിലെ ബഞ്ചാര ഹില്‍സ് പൊലീസില്‍ ഇജാസിന്‍റെ സുഹൃത്ത് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇജാസ് അബദ്ധത്തില്‍ തീ കൊളുത്തിയതാണെന്ന് പ്രതികള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇജാസിന്‍റെ സുഹൃത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം ആണെന്ന് സംശയം തോന്നിയ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. പ്രതികളായ ഹരീശ്വര്‍ റെഡ്ഡിയെയും പതിനേഴുകാരനെയും കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഇന്നും മഴ; പത്തനംതിട്ടയിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷ്‌ണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്
അതേസമയം കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം.
പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.
ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി.
മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്.
ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവും കൂടി. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
Post A Comment: