ബംഗളൂരു: ലിവിങ് ടുഗദർ റിലേഷൻ ഉപേക്ഷിച്ചു പോയ യുവാവിനെ കാമുകി വിളിച്ചു വരുത്തി കൊട്ടേഷൻ കൊടുത്ത് തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി. സുമനഹള്ളിയിലായിരുന്നു സംഭവം. 27 കാരിയായ കമ്മനഹള്ളി സ്വദേശിനി ക്ലാരയും കൂട്ടാളികളുമാണ് കേസിൽ അറസ്റ്റിലായിരുന്നത്. മാധവ് പ്രസാദ് എന്ന യുവാവിനാണ് ക്രൂരമായി മർദനമേറ്റത്.
വിവാഹ ജീവിതത്തിൽ നിന്നും വേർപെട്ട ക്ലാര ഡേറ്റിങ് ആപ്പിലൂടെയാണ് മാധവിനെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച മാധവിനൊപ്പം ക്ലാര ലിവിങ് റിലേഷനിലായിരുന്നു. എന്നാൽ താൻ മുമ്പ് വിവാഹിതയായിരുന്നുവെന്ന വിവരം ക്ലാര മാധവിനെ അറിയിച്ചിരുന്നില്ല.
ഇതിനിടെ ഈ വിവരം മനസിലാക്കിയ മാധവ് ബന്ധത്തിൽ നിന്നും പിൻമാറി. ലിവിങ് റിലേഷൻ അവസാനിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം വരെ ഇവർ ഒരുമിച്ചായിരുന്നു താമസം. പൊടുന്നനെ മാധവൻ ബന്ധം അവസാനിപ്പിച്ചതോടെ ക്ലാരയ്ക്ക് ഇയാളോട് പകയായി.
ഇതോടെ ക്ലാര സുഹൃത്തുക്കളായ ഹേമവതി, മധു, സന്തോഷ്, കിരൺ, അശ്വത് നാരായൻ, ലോകേഷ്, മനു എന്നിവരുടെ സഹായത്തോടെ മാധവിനെ അപായപ്പെടുത്താൻ പദ്ധതി തയാറാക്കുകയായിരുന്നു. ബന്ധം പിരിയുന്നതിനു മുമ്പ് ഒരിക്കൽ കൂടി കാണമെന്ന് പറഞ്ഞാണ് ക്ലാര മാധവിനെ വിളിച്ചു വരുത്തിയത്.
ക്ലാരയെ കാണാനെത്തിയ മാധവിനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിനുള്ളിൽവച്ചാണ് മർദനം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ക്ലാരയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: