കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ ഗവ. ഡോക്‌ടറെ വിജിലൻസ് കൈയോടെ പിടികൂടി. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. സുജിത്കുമാറാണ് പിടിക്കപ്പെട്ടത്. മുണ്ടക്കയം സ്വദേശിയായ രോഗിയോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ഡോക്‌ടറുടെ വീടിനോടു ചേർന്നുള്ള പരിശോധനാമുറിയിൽവച്ച് പണം കൈമാറുമ്പോഴാണ് പിടിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് 2000 രൂപ ഇയാൾ വാങ്ങിയിരുന്നു. തുടർന്നാണ് സർജറി നടത്തിയത്. സർജറി കഴിഞ്ഞ് വാർഡിൽ വാർഡിൽ വച്ച് രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ആവശ്യപ്പെട്ടു. ഇതെ തുടർന്ന് രോഗിയുടെ മകൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗഞ്ചാം സ്വദേശിയായ കൃഷ്‌ണ റൗട്ടാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് ക്രൂരത ചെയ്‌തതെന്ന് യുവാവ് പറഞ്ഞു. ഗുജറാത്തിലെ ജോലി സ്ഥലത്ത് കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാക്കൾ തന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് തിരുകി കയറ്റുകയായിരുന്നു.
എന്നാൽ ഇക്കാര്യം ആരോടും പറയാതെ ഇയാൾ നാട്ടിലേക്ക് മടങ്ങി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ എംകെസിജി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമണം നടന്ന് 10 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. യുവാവിന്‍റെ ആരോഗ്യ നില ഇപ്പോൾ തൃപ്‌തികരമാണ്.
Post A Comment: