ഇടുക്കി: മാരക ലഹരിമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശിനി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
യൂനസ് ഇതിനു മുമ്പും ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസിനു സംശയം തോന്നാതിരിക്കാൻ ലോഡ്‌ജ് കേന്ദ്രീകരിച്ച് അക്ഷയയെ ഉപയോഗിച്ചായിരുന്നു ലഹരി കച്ചവടം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ലോഡ്‌ജിൽ പരിശോധന നടത്തിയത്.
യുവതിയും യുവാവും ഇടക്കിടെ തൊടുപുഴയിലെ ലോഡ്‌ജിലെത്തിയിരുന്നു. മയക്കുമരുന്നുമായി എത്തിയ ശേഷം ഇത് വിറ്റുതീരുന്നതുവരെ ലോഡ്‌ജിൽ താമസിക്കുന്നതായിരുന്നു ഇവരുടെ രീതി. സ്‌കൂൾ, കോളെജ് വിദ്യാർഥികളായിരുന്നു ഇവരുടെ ഇടപാടുകാരെന്നാണ് വിവരം.
മയക്കുമരുന്ന് ചൂടാക്കുന്നതിന് വേണ്ടിയുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള പാക്കറ്റും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗഞ്ചാം സ്വദേശിയായ കൃഷ്‌ണ റൗട്ടാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് ക്രൂരത ചെയ്‌തതെന്ന് യുവാവ് പറഞ്ഞു. ഗുജറാത്തിലെ ജോലി സ്ഥലത്ത് കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാക്കൾ തന്‍റെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് തിരുകി കയറ്റുകയായിരുന്നു.
എന്നാൽ ഇക്കാര്യം ആരോടും പറയാതെ ഇയാൾ നാട്ടിലേക്ക് മടങ്ങി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ എംകെസിജി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമണം നടന്ന് 10 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു. യുവാവിന്‍റെ ആരോഗ്യ നില ഇപ്പോൾ തൃപ്‌തികരമാണ്.
Post A Comment: