ലക്‌നൗ: കളിപ്പിക്കാൻ കൂട്ടിക്കൊണ്ടുപോയ ഒന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ വിഷ്‌ണുപുരം ഗ്രാമത്തിലാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. പ്രദേശവാസിയായ രവി റായിയെന്ന യുവാവാണ് അറസ്റ്റിലായത്.
കുട്ടിയോടൊപ്പം എപ്പോഴും കളിക്കാറുണ്ടായിരുന്ന പ്രതി സംഭവ ദിവസം ചോക്ലേറ്റും കളിപ്പാട്ടവും വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.
ഇയാളുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്‌തതായി ഇയാള്‍ സമ്മതിച്ചു.
പിന്നീട് ഫാമില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള പരാതിയില്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരവും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post A Comment: