തൃശൂർ: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. തൃശൂർ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കൽ പാറുവാണ് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീണു പരുക്കേറ്റെന്ന് പറഞ്ഞാണ് വയോധിക ചികിത്സയ്‌ക്കെത്തിയത്.
ഇവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. ഒരുമാസം മുമ്പാണ് നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്ക് എത്തിയത്. എം ആറ് യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി: പിതാവ് പിന്നോട്ടെടുത്ത ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാംകണ്ടത്താണ് അപകടം നടന്നത്. വെള്ളിലാംകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വീടിന്‍റെ മുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ കുട്ടി വാഹനത്തിന്‍റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: