
ലക്‌നൗ: രാജ്യം ഉറ്റുനോക്കിയിരുന്ന ബാബറി മസ്‌ജിത് കേസിൽ പ്രതികളെ വെറുതെ വിട്ടു. മസ്‌ജിത് തകർത്തത് ആസൂത്രിതമല്ലെന്നും പ്രതികൾ ക്കെതിരായ തെളിവുകൾ ശക്തമല്ലെന്നും കോടതി നീരീക്ഷിച്ചു. ഗൂഡാലോചന നടത്തിയതിന് തെളിവില്ല. കേസിലെ 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതി വിധി. 2000 പേജുള്ള വിധിയാണ് ജഡ്‌ജി വായിക്കുന്നത്.
27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികളാക്കപ്പെട്ടിരുന്നത്. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്. വിധി പ്രസ്‌താവത്തെ തുടർന്ന് കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
വിനയ് കട്യാർ, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധർമദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷൺ ശരൺ യാദവ്, പവൻ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ മനോഹർ ജോഷി, കല്യാൺ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യ, ഗോപാൽ ദാസ് എന്നിവര്‍ ഹാജരായിരുന്നില്ല. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിലെത്താതിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: