കൊച്ചി: ആകാശഗംഗ 2-ലെ ചടുലയക്ഷിയെ ആരും മറന്നിട്ടുണ്ടാവില്ല. തീയേറ്ററിൽ ഭീതി പരത്തിയ യക്ഷിയായെത്തിയ ശരണ്യ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തു. നടിയെന്നതിലുപരി കോറിയോഗ്രാഫറും ഫാഷൻ ഡിസൈനറുമൊക്കെയായി തിളങ്ങിയ ശരണ്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. അച്ചായന്‍സ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. സിനിമയ്ക്കു പുറമെ മലയാള സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. എന്നാല്‍ താന്‍ ആദ്യമായി മലയാള സിനിമയിലേക്ക് അവസരങ്ങള്‍ തേടിയ സമയങ്ങളില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ശരണ്യ ഇപ്പോള്‍.
തന്നോട് ഓരോ സിനിമയുടെ കഥയും അതിലേ തന്‍റെ കഥാപാത്രത്തെ കുറിച്ചും വീട്ടില്‍ വന്നു പറയുമ്പോള്‍ ഒന്നും അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേറൊന്നുമാണ് പലപ്പോഴും ലഭിച്ചിട്ടുള്ളത്. സൈറ്റില്‍ നിന്ന് പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പലരും നുണ പറഞ്ഞു ചതിച്ചപ്പോള്‍ അഭിനയത്തോടുള്ള ആത്മാർഥത കാരണം ഒന്നും മിണ്ടാതെ വര്‍ക്ക് പൂര്‍ത്തിയാക്കിയെന്നും ശരണ്യ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നോ പറയണ്ട അവസരങ്ങളില്‍ തനിക്ക് നോ പറയാന്‍ കഴിയാറുണ്ടെന്നും ശരണ്യ ആനന്ദ് വ്യക്തമാക്കുന്നു. മലയാളിയായ ശരണ്യയുടെ സ്വദേശം പത്തനംതിട്ട ജില്ലയിലെ അടൂര്‍ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസുവരെ പഠിച്ചതും ഗുജറാത്തിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: