
അബുദാബി: മുംബൈക്ക് മുമ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 49 റണ്‍സിന്‍റെ തോല്‍വിയാണ് കൊൽക്കത്ത വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊൽക്കയ്ക്ക് ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി ട്രെന്‍റ് ബോള്‍ട്ടും ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയും കൊല്‍ക്കത്തയെ വരിഞ്ഞുകെട്ടി.
റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ ശുഭ്മാന്‍ ഗില്‍(11 പന്തില്‍ 7) ബോള്‍ട്ടിന് മുന്നില്‍ വീണപ്പോള്‍ സുനില്‍ നരെയ്നെ(10 പന്തില്‍ 9) പാറ്റിന്‍സണ്‍ മടക്കി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും(23 പന്തില്‍ 30), നിതീഷ് റാണയും(18 പന്തില്ഡ 24) ചേര്‍ന്ന്ന സ്കോര്‍ മുന്നോട്ടു നീക്കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നു. കാര്‍ത്തിക്കിനെ ചാഹറും റാണയെ പൊള്ളാര്‍ഡും മടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ആന്ദ്രെ റസല്‍ ക്രീസിലെത്തി.
ആദ്യ പന്തു മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും റസലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 20 പന്തില്‍ 16 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനും നിരാശപ്പെടുത്തി. തോല്‍വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്‍ നാല് സിക്സ് അടക്കം 27 റണ്‍സടിച്ച പാറ്റ് കമിന്‍സ് കൊല്‍ക്കത്തയുടെ തോല്‍വിഭാരം കുറച്ചു. 12 പന്തില്‍ 33 റണ്‍സെടുത്ത കമിന്‍സിനെ ഒടുവില്‍ പാറ്റിന്‍സണ്‍ വീഴ്ത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: