കണ്ണൂർ: മുട്ടയിടുന്ന കോഴിയെ നാട്ടിലെമ്പാടും കാണാനുണ്ട്. എന്നാൽ പ്രസവിക്കുന്ന കോഴിയെ ഇതുവരെ ആരും കണ്ടിട്ടുണ്ടാവൻ വഴിയില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോൾ പിണറായിയിലുണ്ടായിരിക്കുന്നത്. വെണ്ടാമുട്ടായിലെ തണലിൽ പി. പുഷ്‌പന്‍റെയും കെ. രജീനയുടെയും വീട്ടിലെ തള്ളക്കോഴിയാണ് കൗതുക വാർത്തയ്ക്ക് പിന്നിൽ. കഴിഞ്ഞ ദിവസം രാവിലെ തള്ളക്കോഴി ഒരു കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. വാർത്തയറിഞ്ഞ് നിരവധി പേരാണ് രജിനയുടെ വീട്ടിൽ എത്തിയത്.
ബീഡി തൊഴിലാളികൾക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളിൽ ഒന്നാണ് പ്രസവിച്ചത്. കോഴിമുട്ടയിൽ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു. പ്രസവത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്‌ത് മുട്ടത്തോടുണ്ടായിരുന്നില്ല.
വ്യക്തത ലഭിക്കാൻ പരിശോധന നടത്തണമായിരുന്നു. എന്നാൽ പിണറായി വെറ്ററിനറി സർജൻ ക്വാറന്‍റീനിൽ ആയതിനാൽ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെ വൈകുന്നേരം വരെ വിവിധ വെറ്ററിനറി ഡോക്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. തുടർന്ന് ഇന്നലെ വൈകുന്നേരം കോഴിയെ കുഴിച്ചിട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: