കൊട്ടാരക്കര: ക്വാറന്‍റൈനിൽ കഴിഞ്ഞ ഭർത്താവിനു ഭക്ഷണം കൊടുക്കാൻ പോയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുട്ടക്കാവ് സ്വദേശിനി മുബീന (33), കാമുകൻ ഷെരീഫ് (38) എന്നിവർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് അറസ്റ്റ്. മുബീനയുടെ ഭർത്താവ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയിരുന്നു. തുടർന്ന് വീടിനു സമീപത്തെ ലോഡ്‌ജിൽ ക്വാറന്‍റൈനിലായിരുന്നു. കഴിഞ്ഞ മാസം 19ന് ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്‌ജില്‍ പോയിരുന്നു.
എന്നാല്‍ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്‍റെ ഭാര്യ എത്തുന്നത്. ഇതോടെയാണ് സംഗതിയുടെ കിടപ്പ് വശം പൊലീസിന് മനസ്സിലാകുന്നത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത് രണ്ട് മക്കളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവര്‍ പോയത് എന്നും പൊലീസിന് വ്യക്തമായി.
ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ യു.പി.വിപിന്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുബീനയെയും ഷെരീഫിനെയും പിടികൂടിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: